Saturday, December 15, 2007

ഗള്‍ഫിലെ (കാശ്‌ ) മുറി വൈദ്യന്‍മാര്‍

വഴിയോരകാഴ്‌ച്ചകള്‍ - 15
മക്ക റോഡിലുണ്ടായ അപകടത്തില്‍ എന്റെ ഒരു സുഹൃത്തിനും‌ പരിക്ക്‌ പറ്റി എന്ന വിവരമറിഞ്ഞയുടനെ ഞാനും പെട്ടെന്ന്‌ അങ്ങോട്ട്‌ പുറപ്പെട്ടു. ഇടക്ക്‌ ഫോണില്‍ ജുനൈദ്‌ വിളിച്ചു പറഞ്ഞു ഷറഫിയയിലേക്ക്‌ കൊണ്ട്‌ വരുന്നുണ്ട്‌ അവിടെ നിന്നാല്‍ മതി എന്ന്‌.
അല്‍പ്പ നേരത്തിന്‌ ശേഷം ജുനൈദ്‌ വീണ്ടും വിളിച്ച്‌ അവര്‍ നില്‍ക്കുന്ന ക്ലീനിക്കിന്റെ പേര്‌ പറഞ്ഞു തന്നു. നേരെ അങ്ങോട്ട്‌ നീങ്ങി. ആളെ നേരില്‍ കണ്ടപ്പോല്‍ സമാധാനമായി.
വലിയ പേടിക്കത്തക്ക പരിക്കുകളോന്നുമില്ല. പക്ഷേ കൈമുട്ടിന്‌ നല്ല വേദന അനുഭവപ്പെടുന്നുണ്ടെന്ന്‌ അവന്‍ എന്നോട്‌ പറഞ്ഞപ്പോല്‍,
ഞാന്‍ ഡോക്‌ടറെ കണ്ട്‌ കാര്യം സൂചിപ്പിച്ചു. അപകടത്തില്‍ കൈ എവിടെയെങ്കിലും ശക്തിയായി ഇടിച്ചതിന്റെ വേദനയാവും കുറച്ചു കഴിഞ്ഞാല്‍ മാറികോളും എന്നും പറഞ്ഞു.
എക്‌സറെ എടുത്തിരുന്നു കാര്യമായി ഒന്നുമില്ല എന്നും പറഞ്ഞ്‌ ഡോക്‌ടര്‍ മുറിയിലേക്ക്‌ പോയി.
അല്‍പ്പം കഴിഞ്ഞപ്പോല്‍ കൈയുടെ വേദന അവന്‌ സഹികാന്‍ കഴിയാതെ കിടന്നു പുളയാന്‍ തുടങ്ങി. അന്നേരമാണ്‌ ഞങ്ങല്‍ അങ്കിളെന്ന്‌ വിളിക്കുന്ന അബുക്ക അവിടെ എത്തിയത്‌. പണ്ട്‌ മഞ്ചേരി ജില്ലാ ആശുപത്രിയില്‍ കംബോണ്ടറായി ജോലി ചെയ്യ്‌ത ആളാണ്‌ അബുക്ക. എന്തായാലും ഞാന്‍ അബുക്കായോട്‌ കൈ വേദനയുടെ കാര്യം സൂചിപ്പിച്ചു.
അബുക്ക എക്‌സറെ എടുത്തൊന്ന്‌ നോകി.
പടച്ചവനേ കൈമുട്ടില്‍ ഒരു പൊട്ടുണ്ടല്ലോന്ന്‌ പറഞ്ഞു.
എന്തയിത്‌ അബുക്ക...പൊട്ടൊന്നുമില്ലാന്നാണല്ലൊ ഡോക്‌ടര്‍ പറഞ്ഞത്‌...
അല്ല മനു പൊട്ടുണ്ട്‌..നീ വാ ഡോക്‌ടറെ ഒന്നു കണ്ട്‌ വരാം.
എക്‌സറെയുമായി ഞാന്‍ അബുക്കയോടൊപ്പം ഡോക്‌ടറുടെ മുറിയിലേക്ക്‌ പോയി.
അബുക്ക ഡോക്‌ടര്‍ക്ക്‌ എക്‌സറെ കൊടുത്തിട്ട്‌ പറഞ്ഞു അല്ല ഒരു പൊട്ട്‌ കാണുന്നുണ്ടല്ലോ...ഇങ്ങളത്‌ ശ്രദ്ധിച്ചില്ലേ...??

ഞാന്‍ ശരിക്ക്‌ നോകിയതാണല്ലോ പൊട്ടൊന്നും കണ്ടില്ല അത ചെറുതായിട്ടെന്ന്‌ ബാന്ഡേജിട്ടത്‌...എന്ത ഡോക്‌ടറെ നിങ്ങള്‌ ശരിക്കൊന്ന്‌ എക്‌സറെ നോകു..

ഡോക്‌ടര്‍ക്ക്‌ അബുക്കാനെ അറിയാം... അത്‌ കൊണ്ട്‌ തന്നെ തര്‍ക്കത്തിനൊന്നും നില്‍ക്കാതെ ഡോക്‌ടര്‍ ഒരിക്കല്‍ കൂടി ആ ഫിലം ലൈറ്റ്‌ ഹൌസിന്‌ മുന്നില്‍ നാട്ടി വെച്ചു.
സൂക്ഷിച്ചൊന്ന്‌ നോകി...

ഓ ശരിയാ ഒരു പൊട്ട്‌ കാണുന്നുണ്ട്‌...സോറി ട്ടോ ഞാനത്‌ ശ്രദ്ധിച്ചില്ല..

ഒരു സോറിയില്‍ നിസ്സാരമായി ആ സംഭവം ഒതുക്കി കളഞ്ഞ ഡോക്‌ടറോട്‌ രണ്ട്‌ പറയാന്‍ നാക്ക്‌ തുടിച്ചു.. ഗള്‍ഫല്ലേ..
പല്ല്‌ കൊണ്ടുള്ള വേലിയില്‍ നാക്ക്‌ തട്ടി നിന്നു.
പിന്നെ അബുക്ക അടുത്തുണ്ട്‌...
അബുക്ക ചിരിച്ചു കൊണ്ട്‌ പറഞ്ഞു അറിവില്ലത്തത്‌ കൊണ്ടാണ്‌..അവരെ പറഞ്ഞിട്ടും കാര്യമില്ല. വളരെ കുറഞ്ഞ ശബളത്തിന്‌ നാട്ടില്‍ പ്രാക്‌റ്റീസ്‌ പോലുമില്ലാത്ത ഡോക്‌ടര്‍മാരെ തപ്പി പിടിച്ചു കൊണ്ട്‌ വരുന്ന മാനേജ്‌മെന്റിനെ പറയണം.

ഇന്ന്‌ ഗള്‍ഫിലെ പത്രങ്ങളില്‍ ജ്വലറി പരസ്യങ്ങളെക്കാള്‍ കൂടുതല്‍ ആശുപത്രി പരസ്യങ്ങളായിരിക്കും. മല്‍സരിക്കുകയാണിവര്‍. നാട്ടിലെങ്ങുമില്ലാത്ത പരസ്യ തന്ത്രം നാട്ടിലേക്കും പടര്‍ന്നത്‌ ഈ ഗള്‍ഫില്‍ നിന്നാണ്‌. ഡോക്‌ടര്‍മാരുടെ ചിത്രങ്ങള്‍ സഹിതം....

ഈ കാര്യം പറഞ്ഞു വന്നപ്പോഴാണ്‌ എന്റെ കൂടെ ജോലി ചെയ്യുന്ന കരുവാരകുണ്ടിലെ അലിയുടെ കാര്യം ഓര്‍മ്മ വന്നത്‌.
വയറിന്റെ അടിഭാഗത്തൊരു വേദന വന്നു തുടങ്ങിയപ്പോല്‍ ജിദ്ദയിലെ പ്രശസ്‌തമായ ഒരു ക്ലീനിക്കില്‍ പോയി ഡോക്‌ടറെ കണ്ടു.ഉടനെ ഒരു സ്‌കാനിങ്ങും മറ്റ്‌ ടെസ്‌റ്റുകളും എഴുതി കൊടുത്തു.

പേടിക്കാനൊന്നുമില്ല...മൂത്രകല്ലിന്റെ വേദനയാണ്‌.. നന്നായി വെള്ളം കുടിച്ച മതി.. കൂടെ കുറച്ച്‌ മരുന്നുകളും.മരുന്നും,വെള്ളവും അലിഭായ്‌ കൂടെ കൊണ്ട്‌ നടന്നു.
വേദനയുണ്ടോ മാറുന്നു. നോ രക്ഷ...

എന്നാ പിന്നെ മറ്റൊരു ക്ലീനിക്കിലും കൂടി പരീക്ഷണം നടത്തി കളയാം എന്ന്‌ തീരുമാനിച്ചു. അവിടെ ചെന്നപ്പോഴും ആദ്യം സ്‌കാനിങ്ങും..മറ്റ്‌ ടെസ്‌റ്റുകളും..
റിസല്‍ട്ട്‌ വന്നു....
ബീജസങ്കലനം നടക്കാത്തത്‌ കൊണ്ടുള്ള വേദനയാണ്‌.... അടുത്ത്‌ നാട്ടില്‍ പോകുന്നുണ്ടോ..എന്ന്‌ ഡോക്‌ടര്‍ അലിഭായിയോട്‌..ഇപ്പോ നാട്ടില്‍ നിന്നും വന്നിട്ട്‌ 4 മാസം ആവുന്നുള്ളു.ഓ അതു ശരി...എന്തായാലും കുറച്ചു മരുന്ന്‌ കുറിച്ചു തരാം കഴിച്ചു നോകൂ... നാട്ടിലൊന്നു പോകുന്നതായിരിക്കും നല്ലത്‌..

എന്തായാലും ആ മരുന്നുകള്‍ കൊണ്ടൊന്നും വേദന മറിയില്ല എന്ന്‌ മാത്രമല്ല...
നാട്ടിലേക്ക്‌ പോകാന്‍ തയ്യറാവുകയും ചെയ്യ്‌തു. കബനിയില്‍ എല്ലാവര്‍ക്കും അലിഭായുടെ രോഗ വിവരം അറിയാവുന്നത്‌ കൊണ്ട്‌ ലീവ്‌ പെട്ടെന്ന്‌ തരപ്പെട്ടു. അങ്ങിനെ അലിഭായ്‌ വേദനയുമായി നാട്ടിലേക്ക്‌...

ഇപ്പോ അലിഭായ്‌ ജിദ്ദയിലുണ്ട്‌....തിരിച്ചു വന്നപ്പോല്‍ ഞാന്‍ രോഗവിവരം അന്വേഷിച്ചു...
അലിഭായ്‌ ചിരിച്ചു കൊണ്ട്‌ പറഞ്ഞ മറുപ്പടി ഇങ്ങിനെ...

അപ്രന്റീസായിരുന്നു...വീടിനടുത്തുള്ള ഒരു ഹെഡ്‌ നേഴ്‌സാണത്രെ പറഞ്ഞത്‌...ഹോസ്‌പ്പിറ്റലില്‍ പോയി ഒരു ചെറിയ ഓപ്പറേഷന്‍ , ഡോക്‌ടര്‍ അലിഭായിയോട്‌ ദേഷ്യപെട്ടുവെന്ന്‌ പറഞ്ഞു..എന്താ വരാന്‍ താമസിച്ചത്‌ മുഴ പഴുത്തിരുന്നു എന്ന്‌...

ഭാഗ്യമല്ലാതെ എന്തു പറയാന്‍...നാട്ടില്‍ നല്ല സമയത്ത്‌ എത്തിയത്‌ കൊണ്ട്‌ വേദനയും മാറി...മൂത്രക്കല്ലാണെന്നും പറഞ്ഞ്‌ ഇവിടെയിരുന്നിരുന്നെങ്കില്‍..സംഗതിയുടെ ഗതി മാറിയേനെ.

ഇത്തരം അനുഭവങ്ങള്‍ ഒട്ടനവധി ഇവിടുത്തെ പ്രവാസികള്‍ക്ക്‌ പറയാനുണ്ട്‌. ഡോക്‌ടറുടെ സര്‍ട്ടിഫിക്കറ്റല്ല രോഗം നിര്‍ണ്ണയിക്കുന്നത്‌ മറിച്ച്‌ പ്രാക്‌ടിക്കല്‍ തന്നെയാണെന്നതില്‍ ഒരു സംശയവുമില്ല..
ഗള്‍ഫില്‍ നല്ല ഡോക്‌ടര്‍മാരില്ലെന്നല്ല ഇതിനര്‍ത്ഥം... പ്രാക്‌ടീസ്‌ കുറഞ്ഞവരാണധികവും എന്ന്‌ മാത്രം.

എന്തായാലും കാശ്‌ കൊടുക്കണം അപ്പോ നല്ല ഡോക്‌ടറെ തന്നെ കാണുന്നതല്ലേ നല്ലത്‌
ഇവിടുത്തെ ഡോക്‌ടര്‍മാര്‍ക്ക്‌ അടിയുടെ കുറവല്ല ....പ്രാക്‌ടീസിന്റെ കുറവ്‌...അതാ.

പണ്ട്‌ എന്റെ ഓര്‍മ്മയില്‍ വൈദ്യശാലകള്‍ പൊടിപിടിച്ച്‌ കിടക്കുന്ന ഒരു ആയിരം തുമ്മി വില്‍ക്കുന്ന കട...പക്ഷേ അതിന്റെ മഹത്വം അങ്ങ്‌ ദൂരെ വിദേശങ്ങളില്ലാണെന്ന്‌ നാമറിയുന്നുവോ...

നന്‍മകള്‍ നേരുന്നു

Tuesday, December 11, 2007

ഉത്തരം പറയൂ സമ്മാനങ്ങള്‍ നേടൂ

രസകരങ്ങളായ ചില സംശയങ്ങള്‍ താഴെ...കൊടുത്തിരിക്കുന്നു
നിങ്ങളുടെ ഉത്തരങ്ങള്‍ ഇവിടെ എഴുതുകയോ,

അല്ലെങ്കില്‍ എസ്‌.എം.എസ്‌ . ആയോ എഴുതി അറിയിക്കുക.

അധികം ശരിയുത്തരം നല്‍ക്കുന്നവര്‍ക്ക്‌ ഇത്‌ പോലത്തെ ചോദ്യങ്ങളിനിയും അയച്ചു തരാം....

1, ഡോഗ്‌ ഫുഡ്‌ ഉണ്ടക്കുന്നവര്‍ ആരെ കൊണ്ടാണ്‌ രുച്ചി നോക്കുന്നത്‌..??

2, വിമാനത്തിലെ ബ്ലാക്ക്‌ ബോക്‌സ്‌ , വിമാനം കത്തി ചാമ്പലായാലും നശിക്കിലെന്നിരിക്കെ എന്ത്‌ കൊണ്ട്‌ ബ്ലാക്ക്‌ ബോക്‌സ്‌ പോലെ വിമാനവും ഉണ്ടാക്കാത്തത്‌..??

3, ആരാണ്‌ കോപ്പി റൈറ്റ്‌ എന്ന ചിഹ്‌നം കോപ്പി റൈറ്റ്‌
ചെയ്യ്‌തത്‌..??

4, വെള്ളത്തിനടിയില്‍ കരയാന്‍ സാധിക്കുമോ...??

5, എന്ത്‌ കൊണ്ടാണ്‌ ആളുകല്‍ പറയുന്നത്‌ പട്ടിയെ പോലെ ജോലി ചെയ്യുന്നു എന്ന്‌ ,
പട്ടി എപ്പോഴും ഇരിക്കുബോല്‍...??

6, എന്ത്‌ കൊണ്ട്‌ കാല്‍കുലേറ്ററിലെ അക്കങ്ങള്‍ ഫോണിലെ അക്കങ്ങള്‍ക്ക്‌ നേരെ വിപരീതമായിരിക്കുന്നത്‌...??

7, മല്‍സ്യങ്ങള്‍ക്ക്‌ ദാഹിക്കുമോ...??

8, പക്ഷികള്‍ മരകൊമ്പിലിരുന്നു ഉറങ്ങുബോല്‍ എന്ത്‌ കൊണ്ട്‌ താഴേക്ക്‌ വീഴുന്നില്ല...??

9, കോണ്‍ ഓയില്‍ കോണ്‍ കൊണ്ട്‌ ഉണ്ടാക്കുന്നു , വെജിറ്റബില്‍ ഓയില്‍ വെജിറ്റബില്‍ കൊണ്ട്‌ ഉണ്ടാക്കുന്നു , അപ്പോ ബേബി ഓയില്‍ എന്ത്‌ കൊണ്ടാണ്‌ ഉണ്ടാക്കുന്നത്‌...??

10, മദ്യപ്പിച്ച്‌ വാഹമോടിച്ചാല്‍ ശിക്ഷ ലഭിക്കും , എങ്കില്‍ എന്തിനാണ്‌ ബാറുകള്‍ക്ക്‌ മുന്നില്‍ പാര്‍ക്കിങ്ങ്‌ അനുവദിക്കുന്നത്‌...??

11, അല്ല വെള്ളത്തിനടിയിലിരുന്ന്‌ ബലൂണ്‍ ഊതി വീര്‍പ്പിക്കാന്‍ കഴിയുമോ....??


മനുഷ്യനെ വട്ടു പിടിപ്പിക്കാനായിട്ട്‌ ഓരോ ചോദ്യങ്ങളെ.....ഇവന്‍മാര്‍ക്കൊന്നും വേറെ ഒരു പണിയുമില്ലേ ??

ഇത്‌... ചോദ്യമല്ലാ ട്ടോ.....

Thursday, December 6, 2007

ചിലന്തി വലകള്‍ ... വഴിയോരക്കാഴ്ചകള്‍ - 14

ഒരു കൂട്ടിനായ്‌ ഓര്‍കൂട്ടില്‍....

ഓര്‍കൂട്ടിലെ സ്ക്രാപ്പുകളില്‍ നിറയുന്ന അയാളുടെ പ്രണയാര്‍ദ്രമാം വരികള്‍
അവളെ കോരിത്തരിപ്പിച്ചു. പ്രോഫൈല്‍ നോകി പോയവരുടെ ലിസ്റ്റില്‍
ഒരു തുലസി കതിരിനെ കണ്ട്‌ അയാള്‍ അവളുടെ പ്രോഫൈലിലേക്ക്‌ യാത്ര തിരിച്ചു.
അവള്‍ അയാളുടെ ആഗമനം ആസ്വദിച്ചു.

പരസ്‌പരം അനുവാദം വാങ്ങി...

പിന്നീട്‌ സ്ഥിരം ശൈലിയിലുള്ള അയാളുടെ വരികള്‍

അവളുടെ സ്ക്രാപ്പുകളില്‍ കവിത വിരിച്ചു..
ഇരുവരുടെയും സ്ക്രാപ്പുകള്‍ പ്രണയാക്ഷരങ്ങളില്‍ പുളകം കൊണ്ടു.


ഇടക്ക്‌ ഒരു മന്ദമാരുതന്‍ അവരെ തഴുകി...

യാഹുവിലേക്ക്‌ കൈപിടിച്ച്‌ നടത്തി...

അക്ഷരങ്ങളില്‍ നിന്നൊരു മോചനം...ശബ്ദങ്ങളിലേക്ക്‌..
അവസാനമവസാനം മിഴിതുറക്കുമൊരു ചെറു ജാലകത്തിലേക്ക്‌...
തര്‍ക്കങ്ങള്‍ക്കൊടുവില്‍ അവള്‍ മുഖം കാണിച്ചു...

അയാളൊന്ന്‌ ഞെട്ടി....
ജന്മം നല്‍കിയ മകളുടെ ചിത്രം

മുന്നിലെ ചില്ല്‌ ജാലകത്തില്‍ തന്നെ നോകി ചിരിക്കുന്നു..

യുവര്‍ ക്യാം പ്ലീസ്സ്‌ എന്ന ചോദ്യത്തിന്‌ മുന്നില്‍


അയാള്‍ സൈന്‍ ഔട്ടായി.

അയാളുടെ ഒരു കൂട്ടിനായുള്ള ഓര്‍കൂട്ട്‌ യാത്രക്ക്‌

ഇവിടെ തിരശ്ശീല വീഴുന്നു.



നന്‍മകള്‍ നേരുന്നു

Monday, December 3, 2007

ഇവരുടെ പരാതി കേള്‍ക്കാനാളുണ്ടോ..വഴിയോരക്കാഴ്ചകള്‍ - 13

പ്രിയ വായനക്കാരെ...

കുറച്ച്‌ ദിവസങ്ങളായിട്ട്‌ ഞങ്ങള്‍ താമസിക്കുന്ന സ്ഥലത്ത്‌ രാത്രിയില്‍ ചില സാമുഹ്യദ്രോഹികളും , മദ്യപാനികളും തുടരെ ശല്യം ചെയ്യുന്നു. ഉച്ചത്തിലുള്ള സംസാരവും , വഴക്കും കാരണം സ്വസ്ഥമായി ഒന്നുറങ്ങാന്‍ കഴിയാതെ ഞങ്ങള്‍ വീര്‍പ്പ്‌ മുട്ടുകയാണ്‌. ഞങ്ങളുടെ താമസ സഥലം അവര്‍ ചീട്ടു കളിക്കാന്‍ ഉപയോഗിക്കുന്നു. ആരെയും ദ്രോഹിക്കാതെ കഴിയുന്ന ഞങ്ങളെ എന്തിനാണ്‌ ഇങ്ങിനെ ശല്യപ്പെടുത്തുന്നത്‌..?? രാത്രിയില്‍ പാട്രോളിങ്ങിനിറങ്ങുന്ന പോലീസുക്കാര്‍ പോലും ഞങ്ങളുടെ താമസ സ്ഥലം ശ്രദ്ധിക്കാനോ ഒരു കാവലേര്‍പ്പെടുത്താനോ മുതിരുന്നില്ല. തുടക്കത്തില്‍ ഇടക്കിടക്ക്‌ ഞങ്ങളെ കാണാന്‍ വന്നിരുന്ന ബന്ധുക്കളാരും ഇപ്പോ തിരിഞ്ഞ്‌ നോക്കുന്നില്ല.. ഞങ്ങളെ മറന്നോ അതോ ഈ മധ്യപാനികളുടെ ശല്യമാണോ കാരണം..

തൊട്ടതിനും പിടിച്ചതിനുമൊക്കെ സംഘടനയുണ്ടാക്കുന്ന നാട്ടുക്കാര്‍
എന്താ ഞങ്ങള്‍ക്ക്‌ വേണ്ടിയൊരു സംഘടനയുണ്ടാക്കാത്തത്‌...??
എവിടെ ഉണ്ടാക്കാന്‍...പ്രതിഫലം കിട്ടുന്നിടത്തല്ലേ അവര്‍ പ്രതികരികൂ...

ഇത്‌ വായിക്കുന്ന വായനക്കാരായ നിങ്ങളെങ്കിലും ഇതിനൊരു പോം വഴി കാണണം. ജീവിതത്തിലെ എല്ലാ കഷ്ടതകളും വേണ്ടുവോളം അനുഭവിച്ച്‌ , സ്വസ്ഥമായ ജീവിതമാഗ്രഹിച്ച്‌ ഇങ്ങോട്ട്‌ താമസം മാറ്റിയ ഞങ്ങളോട്‌ എന്തിനീ ക്രൂരത കാട്ടുന്നു.

ഇവിടെ ഞങ്ങള്‍ക്ക്‌ ജാതിയില്ല..വര്‍ണ്ണമില്ല..വിവേചനമില്ല..

കിഴ്‌ക്കാം തൂക്ക്‌ പഞ്ചായത്തിലെ റെസ്റ്റ്‌ ഹോം എന്ന ശവപറമ്പില്‍ നിന്നും ശവങ്ങള്‍ക്ക്‌ വേണ്ടി പരേതനായ ശവം ഓപ്പ്‌.

നന്‍മകള്‍ നേരുന്നു

Wednesday, November 28, 2007

ഒരു ഒലക്കന്റെ കഥ...വഴിയോരക്കാഴ്ചകള്‍ - 12


എന്താണീ സപ്പര്‍ എന്നറിയാമോ...??

മലയാള സിനിമയില്‍ ചില വില്ലന്‍മാരുടെ പേര്‌ പോലെയല്ലേ...
സപ്പറടിക്കുക..സപ്പറടിക്കുക എന്ന്‌ പറഞ്ഞാല്‍ രാത്രിയില്‍
കൂട്ടുക്കാര്‍ ഒന്നിച്ച്‌ വല്ലവന്റേയും തോട്ടത്തില്‍ കയറി
വല്ലതുമൊക്കെ അടിച്ചു മാറ്റി ഒന്ന്‌ കൂടുന്നതിന്‌ കോഴിക്കോട്‌
ഭാഗങ്ങളില്‍ പറയുന്ന ഒരു കോഡ്‌ ഭാഷയാണ്‌ സപ്പര്‍.
ഇപ്പോ സപ്പര്‍ ഒരു വില്ലനാണ്‌ എന്ന്‌ മനസ്സിലായില്ലേ.
ഉമ്മയുടെ വീട്‌ കോഴിക്കോട്‌ ആയതിനാല്‍ അവധിക്കാലത്ത്‌
ബംഗ്‌ളൂരില്‍ നിന്നും അങ്ങോട്ട്‌ പറിച്ച്‌ നടും. അത്‌
കാരണം അവിടെയും കുറെ കൂട്ടുക്കാര്‍ ഉണ്ടായിരുന്നു. ഒരിക്കല്‍ ഇത്‌
പോലെ എല്ലാരും കൂടി ഒത്തു ചേര്‍ന്നു...അന്ന്‌ രാത്രിയില്‍
സപ്പറടിക്കാന്‍ തീരുമാനിച്ചു.
അങ്ങിനെ ഞംഞം ഫുഡ്‌.കോം ആരൊക്കെ സംഘടിപ്പികും എന്ന
സംസാരം ആരംഭിച്ചു. റഷീദ്‌ പൂള (കപ്പ ) കൊണ്ട്‌
വരാമെന്നേറ്റു , കോഴി രതീഷുമേറ്റു... ബാക്കി മസാലകള്‍ ഞാനേറ്റൂ.
അങ്ങിനെ രാത്രി കാണമെന്നും പറഞ്ഞ്‌ ഞങ്ങള്‍ പിരിഞ്ഞു.
പിന്നെ കൊണ്ട്‌ വരുന്നത്‌ കടയില്‍ നിന്നൊനുമല്ല കേട്ടോ... കപ്പയും,
കോഴിയുമൊക്കെ അടിച്ചു മാറ്റല്‍സ്സ്‌ തന്നെ.
രാത്രി..വീണ്ടുമൊരു ഒത്തു ചേരല്‍.
കപ്പയും, കോഴിയുമൊക്കെ റെഡി...എല്ലാരും കൂടെ പാകം
ചെയ്യ്‌ത്‌ കുശാലായി ശാപ്പിട്ടു. കൂടെ തണുപ്പകറ്റാന്‍ അല്‍പ്പം
വിറ്റാമിന്‍ വെള്ളങ്ങളും.
സപ്പര്‍ അടിപൊളിയായി കലാശിച്ചു.
എല്ലാരും പിരിഞ്ഞു...
വെള്ളങ്ങളുമടിച്ച്‌ രതീഷ്‌ ചെന്ന്‌ കയറിയത്‌
അയല്‍ക്കാരന്റെ വീട്ടില്‍ പറയണോ പൂരം...
പിറ്റേന്ന്‌ രാവിലെ നാട്ടില്‍ മൊത്തം രതീഷ്‌ വീട്‌ മാറി
കയറിയതും , ഞങ്ങളുടെ സപ്പറും ആളുകള്‍ ചര്‍ച്ച ചെയ്യുന്നു.
പിന്നെ കപ്പക്കാരന്റെ പരാതി, കോഴിയെ കാണാനില്ല...പുലിവാലായല്ലോ.
അവസാനം വിവരം നാട്ടിലെ പള്ളികമറ്റിയിലെത്തിയെന്ന്‌ പറഞ്ഞ
മതിയല്ലോ..
പള്ളിയിലെ മൊല്ലാക്ക തീരുമാനം പറയും..ആ തീരുമാനം
എല്ലാരും അംഗീകരിക്കും. മൊല്ലാക്ക ഞങ്ങളെ ഓരോരുത്തരെ
സൂക്ഷിച്ച്‌ നോകി. ഹും പ്രശ്‌നക്കാരല്ല...പിന്നെ
ഞാനുമുണ്ടല്ലോ..ഡീസന്റ്‌ ബംഗ്‌ളൂര്‍..ഹിഹി
കൂട്ടത്തിലുണ്ടായിരുന്ന രതീഷും, റഹീമും പള്ളിയിലേക്ക്‌
വന്നിരുന്നില്ല..
അങ്ങിനെ മൊല്ലാക്ക വിധി പ്രഖ്യാപ്പിച്ചു.
ഒരു ഒലക്ക ( ഉലക്ക ) കൊണ്ട്‌ വന്ന്‌ നേരെ നിര്‍ത്തി കുഴിച്ചിടുക.
എന്നിട്ട്‌ സപ്പറടിച്ച ഓരോ കുട്ടികളുടെ വീട്ടില്‍ നിന്നും അരി കൊണ്ട്‌
വന്ന്‌ ഉലക്ക മറയുവോളം അരിയിട്ട്‌ മൂടുക...
ഓ...നോക്കണേ...കഷ്ടക്കാലം..
കുറച്ചൊന്നുമല്ല അരി വേണ്ടത്‌ ആ നീളന്‍ ഒലക്ക മൂടാന്‍..
പൊല്ലാപ്പിന്റെ പൊല്ലാപ്പ്‌ എന്ന്‌ പറയണോ...
എന്തായാലും വിധി പറഞ്ഞ്‌ നിര്‍ത്തിയ മൊല്ലാക്കാനോട്‌
റഷീദ്‌.... അരി ഞങ്ങള്‌ കൊണ്ട്‌ വന്നോളാം പക്ഷേ
ഞങ്ങളെ കൂടെ ഇങ്ങള മകന്‍ റഹീമും ഉണ്ടായിരുന്നു...
ഇത്‌ കേട്ടപ്പാടെ മൊല്ലാക്ക ഒന്ന്‌ ഞെട്ടി
ചമ്മിയ മുഖത്തോടെ മൊല്ലാക്ക വിധി മാറ്റി പറഞ്ഞു..
എന്ന നമ്മുക്ക്‌ ഒരു കാര്യം ചെയ്യാം
ആ ഒലക്ക താഴെ കിടത്തി വെക്കാം അതിന്റെ മുകളില്‍ അരിയിട്ട്‌
മൂടിയാ മതി...
അവിടെ കൂടി നിന്നവര്‍ക്ക്‌ ചിരിയടക്കാന്‍ കഴിഞ്ഞില്ല.

ഇതാണ്‌ ആ ഒലക്കന്റെ കഥ.

ഒലക്ക ബൂക്ക്‌ ചെയ്‌തവര്‍ക്കെല്ലാം ഇമെയില്‍ വഴിയും, പിന്നെ പോസ്റ്റ്‌ വഴിയും അയച്ചിട്ടുണ്ട്‌.. അവസാനം കൈയില്‍ ബാക്കിയായ ഒരു ഉലക്ക ഇവിടെ വെക്കുന്നു....കണ്ടാസ്വദിക്കുക...അടിച്ചു മാറ്റരുത്‌.

നന്‍മകള്‍ നേരുന്നു

Saturday, November 24, 2007

വഴിയോരക്കാഴ്ചകള്‍ - 11


ആരോടും പറയല്ലേ ഫ്ലാഷ്‌ ന്യൂസ്സ്‌...ഫ്ലാഷ്‌ ന്യൂസ്സ്‌...

കോട്ടയത്ത്‌ ഒരു ചാനലിന്‌ വേണ്ടിയുള്ള വാര്‍ത്താ -
ശേഖരണത്തിനിടയില്‍ ‍പത്രപ്രവര്‍ത്തകന്റെ
ക്യാമറയുടെ ഫ്ലഷ്‌ നഷ്ടപ്പെട്ടു.

ഫ്ലാഷ്‌ കിട്ടുന്നവര്‍ അതൊരു ഫ്ലാഷ്‌ ന്യുസ്സാക്കാതെ
തിരിച്ചേല്‌പ്പിക്കണമെന്ന്‌ ഈ ഫ്ലാഷ്‌ ന്യുസ്സിലൂടെ അറിയിക്കുന്നു.

വഴിയോരകാഴ്‌ചയില്‍ ഉടന്‍ വരുന്നു
ഒരു ഒലക്കന്റെ (ഉലക്കയുടെ) കഥ.... :)
നിങ്ങളുടെ കോപ്പികള്‍ ഇന്നലെ തന്നെ ബുക്ക്‌ ചെയ്യുക.


നന്‍മകള്‍ നേരുന്നു

Tuesday, November 20, 2007

വഴിയോരക്കാഴ്ചകള്‍ - 10


ഒരു മലബാര്‍ പ്രേമലേഖനം...

ന്റെ ഖല്‍ബിന്റെ മുത്തേ, ല്ലാരും പറേണ്‌ ഞമ്മള്‌ രണ്ടാളും കൂടിയ പത്തിരീം, കോയികറീം പോലാണ്‌ന്ന്‌. ഞമ്മക്കും അങ്ങനെ തോന്നിക്കണ്‌. അതോണ്ട്‌ സുയിപ്പിക്ക്‌ണ ഒരു ബര്‍ത്താനം പറയാന്‍ ബേണ്ട്യാണ്‌ ഞമ്മളിതെയ്‌തണത്‌. ഞമ്മള്‌ പര്‍ഞ്ഞത്‌ കേട്ട്‌ ഇങ്ങള്‌ ബെര്‍തെ ബേജാറാവണ്ട. ഞമ്മക്ക്‌ അന്നെ പെരുത്തിഷ്ടാണ്‌.
ഇത്‌ ന്റെ നെഞ്ചും കൂടിന്റെ അകത്ത്‌ കെടന്ന്‌ നീറാന്‍ തൊടങ്ങീട്ട്‌ കൊറച്‌ നാളായി..

അന്റെ ആ പെടക്ക്‌ണ മീന്‍ പോലത്തെ കണ്ണും , പൊരിച്ച ഉന്നക്കായ പോലത്തെ മൂക്കും , വെള്ളം ഒലിച്ച ജിലേബി കഷ്‌ണം പോലത്തെ ചുണ്ടും, മൊത്തത്തില്‍ നെയ്യപ്പം പോലത്തെ മോന്തയും ആകെ കൂടി ഇയ്യ്‌ ഒരു ഹൂറി തന്നേന്ന്‌ മോളെ......
പക്ഷേങ്കില്‌ അന്റെ വാപ്പാ ഒരു ചെയ്യ്‌ത്താനാണ്‌ മൂപ്പരെ മയ്യത്ത്‌ പള്ളിക്കാട്ടിലേക്ക്‌ എടുത്തല്ലാണ്ട്‌ ഞമ്മളാ പടികടക്കൂല്ല . ഇന്‍ക്ക്‌ അന്റെ വാപ്പാനെ മറക്കാന്‍ പറ്റ്‌ണത്‌ അന്റെ മൊഞ്ചുള്ള മോന്ത കാണുബോളാണ്‌.
അന്നെ കിനാ കണ്ട്‌ കെടന്ന്‌ ഇന്‌ക്ക്‌ രാത്രീല്‌ ഒറക്കം പോലും ബരണില്ല..പൊന്നേ

ഇന്നലെ അന്നെ ഓര്‍ത്ത്‌ കെടന്ന്‌ ഞമ്മള്‌ കിനാവ്‌ കണ്ട്‌ ഞെട്ടിയെണീറ്റത്‌ സുബ്‌ഹി ബാങ്ക്‌ കൊട്‌ക്കണത്‌ കേട്ടിട്ടാണ്‌.

ഇന്നലെ മീന്‍ ബിക്കുബോ.. അയലാ അയലാന്ന്‌ ബിളിക്കണതിന്‌ പകരം ആയിശ ആയിശാന്ന്‌ ബിളിച്ച്‌ ആകെ ബലാലായി...അന്റെ വാപ്പാ എറച്ചി ബെട്ട്‌ക്കാരനായതോണ്ട്‌ അയാക്ക്‌നെ കണ്ണ്‌ട്‌ത്താ കണ്ടൂടാ. അന്റെ കണ്ണ്‌ പോലെ പെടക്ക്‌ണ മീനാണ്‌ ഞമ്മള്‌ ബിക്കണത്‌. അതാ ഹമ്‌ക്ക്‌ വാപ്പാക്ക്‌ അറിയ്യോ..!

ന്റെ കുഞ്ഞോളേ, ഞമ്മള്‌ണ്ടാക്കിയ കായോണ്ട്‌ അനക്ക്‌ ഞമ്മള്‌പച്ച ജാക്കറ്റ്‌ തുണീം,അത്തറും , സുറുമേം ഒക്കെ ബാങ്ങി ബെച്ചിട്ടുണ്ട്‌. ഇയ്യ്‌ ഞമ്മളതാവ്‌ണ രാത്രീല്‌ ഞമ്മളതൊക്കെ അനക്ക്‌ തെരാട്ടോ.. ആ രാത്രി കിനാ കണ്ട്‌ നിലാവത്തയിച്ചിട്ട കോയീനെ പോലെ ഞമ്മള്‌ നടക്കാണ്‌. പെരുത്തിഷ്ടത്തോടെ അന്റെ മാത്രം....കുഞ്ഞാക്ക

----------------------------------------
അര്‍ദ്ധ രാത്രിയിലെ ' മിസ്‌ഡ്‌ കോള്‍ '

ഭാഷയെ ദേശസല്‍ക്കരിക്കുന്നതില്‍ മിടുക്കുകൂടിയ ജില്ലയാണ്‌ മലപ്പുറം.
മൊബൈല്‍ ഫോണിനെ ' കൈഫോണ്‍ ' എന്ന്‌ പരിഭാഷപ്പെടുത്തിയത്‌ മലപ്പുറത്തെ എതോ നാട്ടിന്‍പുറത്തുകാരന്‍. മൊബൈല്‍ ഫോണ്‍ വൈബ്രേറ്റ്‌ മോഡില്‍ ഇടുന്നതിന്‌ ' തരിപ്പിലിടുക ' എന്നാണ്‌ ഇവിടുത്തെ നാട്ടു നാവിന്റെ പരിഭാഷ.

പ്രീപെയ്‌ഡിന്റെയും പോസ്റ്റ്‌ പെയ്‌ഡിന്റെയും വിവര്‍ത്തനത്തിന്‌ അല്‍പ്പം തമാശ ചുവയുണ്ട്‌. പ്രീപെയ്‌ഡ്‌ 'മുന്‍കായിയും ' പോസ്റ്റ്‌ പേയ്‌ഡ്‌ ' പിന്‍കായിയും ' എന്നാണ്‌ പറയുന്നത്‌
(കായി എന്നാല്‍ കാശ്‌ )

മൊബൈലുകള്‍ക്ക്‌ ഏറെ സര്‍ക്കുലേഷനുള്ളത്‌ മലപ്പുറത്തെ കാമ്പസുകളിലാണ്‌
അവിടെ മൊബൈല്‍ ബനാന ട്ടോക്‌സ്‌ ആവുന്നു...

1. സംസങ്ങ്‌ കുളിച്ചാല്‍ നോക്കിയ ആവില്ല

2. അല്‌പന്‌ മൊബൈല്‍ കിട്ടിയാല്‍ അര്‍ദ്ധ രാത്രിയും മിസ്സ്‌കോള്‍ അടിക്കും

3. മൊബൈല്‍ ഏതായാലും കണക്‌ഷന്‍ നനായാല്‍ മതി

4. ആന കൊടുത്താലും മൊബൈല്‍ കൊടുക്കരുത്‌

5. ദാനം കിട്ടിയ കണക്‌ഷന്റെ റ്റോക്‌ ടൈം നോക്കണ്ട

6. ബില്ലിനോടടുക്കുബോഴെ മൊബൈലിന്റെ പുളിയറിയൂ

7. ഗള്‍ഫുക്കാരന്റെ മൊബൈലിലെന്താ കൊമ്പുണ്ടോ..

8. വേണമെങ്കില്‍ മൊബൈല്‍ മരണവീട്ടിലും കരയും

9. മൊബൈലെടുത്തവന്‍ ബില്ലാലെ

10. മൊബൈല്‍ കണ്ടാലറിയാം ബാലന്‍സ്സുണ്ടോന്ന്‌

11. മെസ്സേജിലെങ്കില്‍ മതിയാക്കില്ല

12. മിസ്സടിച്ചവന്‍ മിസ്സാലെ

13. മൊബൈലിനും ഗുനിയയോ

14. ഡിസ്‌പ്ലേയില്ലാത്തവന്‍ മിസ്സ്‌ അടിക്കുമോ

15. മൊബൈല്‍ ഏതായാലും റിങ്ങ്‌ടോണ്‍ നന്നായാല്‍ മതി

16. മെസ്സേജ്‌ അയക്കുന്നതിലും നല്ലത്‌ ഫോര്‍വോര്‍ഡ്‌ അല്ലേ

17. ബ്ലൂടൂത്തുണ്ടെങ്കില്‍ പല്ല്‌ തേക്കണ്ട

18. കാണം വിറ്റും റീചാര്‍ജ്‌ ചെയ്യണം

19. എം ഏയ്‌റ്റി മീന്‍ക്കാരനും എന്‍സെവെന്‍റ്റിയോ

20. 3310 സൈലന്റിലിട്ടാല്‍ പുബ്ലിക്കില്‍ മാനം കാക്കാം

21. റിങ്ങ്‌ടോണ്‍ നന്നായാല്‍ പോര ഹാന്റ്‌സ്‌ഫ്രീയും വേണം

22. മെസ്സേജറിയുമോ കോളിന്റെ ദുഃഖം

അങ്ങിനെ ഒട്ടനവധി രസകരങ്ങളായ മൊബൈല്‍ ഫലിതങ്ങള്‍ കൊണ്ട്‌ സംമ്പുഷ്ടമാണ്‌ നമ്മുടെ കേരളം......

ഇനി പറയൂ നിങ്ങളുടെ മൊബൈല്‍ ഫലിതങ്ങള്‍ അനുഭവങ്ങള്‍

Saturday, November 10, 2007

വഴിയോരക്കാഴ്ചകള്‍ - 9


ഓരോ മോഹങ്ങള്‍
***************
അയാള്‍ നല്ല ഒരു എഴുത്തുക്കാരനായിരുന്നു. ഒരു കഥയെങ്കിലും പ്രസിദ്ധീകരണങ്ങളില്‍ പ്രസിദ്ധീകരിച്ച്‌ കാണണമെന്ന്‌ അയാള്‍ക്ക്‌ വലിയ മോഹമായിരുന്നു. കിട്ടുന്ന വരുമാനത്തിന്‍റെ നല്ലൊരു ശതമാനം അയാള്‍ കഥകളയക്കുന്നതിലേക്ക്‌ മാറ്റി വെച്ചു. അയച്ചു കൊടുത്ത കഥകള്‍ അയച്ചതിനേക്കാള്‍ വേഗത്തില്‍ അയാളിലേക്ക്‌ തിരിച്ചു വന്നു. ഒരിക്കല്‍ തിരിച്ചു വന്ന കഥയോടൊപ്പം ഒരു കുറിപ്പും കിട്ടി.പ്രിയ എഴുത്തുക്കാരാ....തങ്കളുടെ എഴുത്തുകള്‍ വളരെ നനാവുന്നുണ്ടു. പക്ഷേ മിക്കതും വന്നുപോയ കഥകളുടെ ആവര്‍ത്തനങ്ങളാണ്‌, കഴിയുന്നതും പുതുമകള്‍ നിറഞ കഥകള്‍ എഴുതാന്‍ ശ്രമിക്കുക. സ്നേപൂര്‍വ്വം പത്രാധിപര്‍. ഏത്‌ കഥ വായിച്ചാലും എവിടെയൊക്കെയോ കേട്ടു മറന്നത്‌ പോലെ ശരിയാണ്‌ എനിക്കും സ്വയം തോന്നിയിട്ടുണ്ടു , പക്ഷേ അത്‌ സ്വാഭാവികമല്ലേ..? നമ്മെളെ പോലെ തന്നെയല്ലേ മറ്റുള്ളവരും ചിന്തിക്കുന്നത്‌. ആരും ആരോടും പറഞ്ഞിട്ടല്ലല്ലോ കഥകള്‍ക്ക്‌ വിഷയം കണ്ടേത്തുന്നത്‌. ഒരു പുതുമയുള്ള കഥ വേണം ..പുതുമയുള്ള കഥക്ക്‌ വേണ്ടി അയാള്‍ അന്വേഷണം തുടങ്ങി. രാവും പകലുമായ്‌ അയാള്‍ ഒരു പുതുമയുള്ള കഥയുടെ പണിപുരയിലായിരുന്നു. എഴുതി വെച്ച ഓരോ കഥയിലും പുതുമ കാണാതെ കഥകളൊരോന്നായി അയാള്‍ വിഴുങ്ങി കൊണ്ടിരുന്നു. ഓരോ കഥ വിഴുങ്ങുബോഴും അയാള്‍ മറ്റൊരു പുതിയ കഥ എഴുതി തുടങ്ങിയിരുന്നു. അങ്ങിനെ അവസാന കഥയും വിഴുങ്ങി അയാള്‍ തളര്‍ന്ന്‌ വീണു. ആശുപത്രി കിടക്കകരികില്‍ തനിക്ക്‌ ചുറ്റും കൂടി നിന്ന മാധ്യമപ്രവര്‍ത്തകരെയും , തനിക്ക്‌ നേരെ കണ്ണ്‌ ചിമ്മുന്ന ക്യമറകളെയും കണ്ട്‌ അയാള്‍ ഉറക്കെ ചിരിച്ചു. പിറ്റേന്ന്‌ കേരളത്തിലെ എല്ലാ പത്രങ്ങളിലും , മാസികകളിലും അയാളുടെ പുതുമയുള്ള കഥ വലിയൊരു തലകെട്ടോടെ നിറഞ്ഞു. " കഥകള്‍ ഭക്ഷിച്ച എഴുത്തുക്കാരന്‍ " തന്‍റെ മോഹം സഫലമായതില്‍ അയാള്‍ സന്തോഷിച്ചു. ഇന്നയാള്‍ മറ്റൊരു പുതുമയുള്ള കഥയുടെ പണിപുരയിലാണ്‌...കാത്തിരിക്കാം നമ്മുക്ക്‌ ഒരു പുതുമയുള്ള കഥക്ക്‌....


നന്‍മകള്‍ നേരുന്നു

Monday, October 29, 2007

വഴിയോരക്കാഴ്‌ച്ചകള്‍ - 8

സുഖനിദ്ര..

രാവിലെ വീട്ടുസാധനങ്ങള്‍ വാങ്ങാന്‍ കടയിലേക്ക്‌ പുറപ്പെട്ട അച്ഛന്റെ പിറകെ മണികുട്ടനോടി...അച്ഛാ..ഞാനുണ്ട്‌.., കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങികൊണിരുന്ന നേരം മുന്നിലെ കണ്ണടി മേശകുള്ളില്‍ വെച്ച ആ സാധനം മണിക്കുട്ടന്റെ കണ്ണില്‍പെട്ടു. അച്ഛാ അത ഇന്നലെ ടീവിയില്‍ കണ്ട ചുയിഗം ( ബബില്‍ഗം )...വാങ്ങച്ഛാ , കടക്കാരന്റെ അന്തളിപ്പില്‍ അച്ഛനൊന്ന്‌ പരുങ്ങി. പിന്നെ മേടിക്കാം ട്ടോ...അച്ഛന്‍ മണിക്കുട്ടനെ പുറകോട്ട്‌ വലിച്ചു. അപ്പോ അച്ഛനല്ലേ പറഞത്‌ ഇത്‌ രാത്രിയില്‍ കഴിക്കുന്ന ചുയിഗമാണെന്ന്‌...നല്ല ഉറക്കം കിട്ടാന്‍..മുത്തശ്ശിക്കുമൊന്ന്‌ മേടിക്കണം..ഇപ്പോ തീരെ ഉറക്കമില്ലാന്ന്‌ മുത്തശ്ശി എപ്പോഴും പറയും . മൂഡ്‌സ്‌... രാത്രി തീരുന്നതേ അറിയില്ലാന്നുള്ള പരസ്യം മണിക്കുട്ടന്റെ അച്ഛനെ വെട്ടിലാക്കി...അച്ഛന്റെ ചമ്മിയ മുഖം കണ്ട്‌ കടക്കാരന്‍
ഊറിചിരിച്ചു കൊണ്ടു മനസ്സില്‍ പറഞു....
ഓ എന്റെ അച്ഛാ വേറെ എന്തൊക്കെ പറയാമായിരുന്നു....
ചുയിഗം..അതല്ലേ പ്രശ്‌നമായത്‌.

ഗുണപാഠം.. വലിയൊരു ഗുണപാഠമൊന്നുമിതിലില്ല മനസ്സില്‍ തോന്നിയത്‌ എഴുതി... പിന്നെ ഇനി നിങ്ങള്‍ വല്ല ഗുണപാഠമിതില്‍ കണ്ടോ..എങ്കില്‍ എഴുതൂ....ഇനിയെങ്കിലും ഞാന്‍ ശ്രദ്ധിച്ചോളാം.....
നിങ്ങളുടെ സ്വന്തം..കാശ്‌ക്കുട്ടന്‍.


നന്‍മകള്‍ നേരുന്നു

Friday, October 26, 2007

വഴിയോരക്കാഴ്‌ച്ചകള്‍ - 7

ഇത്‌ കണ്ണൂര്‍ സ്റ്റൈല്‍

കേള്‍ക്കാന്‍ രസമുള്ള ഭാഷയണ്‌ കണ്ണൂര്‍ ഭാഷ.
പക്ഷേ ഉള്‍പ്രദേശങ്ങളിലെ ചില വേഗതയിലുള്ള സംസാരങ്ങള്‍
മനസ്സിലാക്കിയെടുക്കാന്‍ ഭയങ്കരപാടാണ്‌.ആ പേപ്പര്‍ എടുത്ത്‌ ചാട്‌ എന്ന്‌ കേട്ടാല്‍
പേപ്പര്‍ എടുത്ത്‌ ചാടല്ലേ...ആ പേപ്പര്‍ എടുത്ത്‌ കളയാനാണ്‌ പറഞത്‌. ചാടുന്നതിന്‌
തുള്ളുക എന്നാണവിടെ പറയുന്നത്‌. ഒരു രസകരമായ സംഭവം...അമ്മ തെങ്ങില്‍ കയറിയ മകനോട്‌...മോനെ ബേഹ്‌ ബേഹ്‌ കീ കീ ബും ബും...
മകന്‍ അമ്മയോട്‌...കിയാ കിയാ.....
ചൈനീസ്‌ ഭാഷയൊന്നുമല്ലട്ടോ...അമ്മ പറഞത്‌..വേഗം വേഗം ഇറങ്ങു
ഇറങ്ങു വീഴും വീഴും എന്ന...മകന്‍ അമ്മയോട്‌.. ഇറങ്ങാം ഇറങ്ങാം എന്നും....
നിങ്ങള്‍ക്കുമില്ലേ ഇത്തരം രസകരമായ ഭാഷാ ഫലിതങ്ങള്‍....പറയുമല്ലോ..

*******************

സിദ്ധന്‍റെ ജ്ഞാനം



സിദ്ധന്‍റെ കഴിവുകളെ കുറിച്ച്‌ നാട്ടിലെങ്ങും സംസാര വിഷയമാണ്‌.അപൂര്‍വ്വ സിദ്ധിയുള്ളയാളാണ്‌. പറയുന്നതൊക്കെ ഫലിക്കുമത്രെ. ചുട്ട കോഴിയെ വരെ പറപ്പിക്കുമെന്നകേട്ടത്‌. അത്‌ഭുത കഥകളുടെപ്രചാരണത്തിനായി സിദ്ധന്‌ കുറെശിങ്കിടികളും. നജുമുദ്ധീന്‍ മാഷിന്‌ സിദ്ധനെ
അത്രക്ക്‌ അങ്ങോട്ട്‌ പിടിച്ചില്ല എന്ന്‌മാത്രമല്ല അയാളെ കുറിച്ച്‌ എതിര്‍ത്ത്‌
സംസാരിക്കുകയും ചെയ്യുമായിരുന്നു. ഒരിക്കല്‍ മാഷ്‌ നമ്മുടെ സിദ്ധനെ വീട്ടിലേക്ക്‌ വിരുന്നിന്‌
ക്ഷണിച്ചു. സിദ്ധന്‌ സന്തോഷം. ഉം മാഷിനും നമ്മുടെ കഴിവില്‍ വിശ്വാസം
വന്നിരിക്കുന്നു. വീട്ടിലെത്തിയ സിദ്ധനും മാഷും അല്‌പ്പ നേരം സംസാരിച്ചിരുന്നു.
വിഭവങ്ങളോരോന്നായി മേശപുറത്ത്‌ എത്തി. കഴിക്കാനിരുന്നപ്പോല്‍ സിദ്ധന്‌ ദേഷ്യം വന്നു.
വലിയ വലിയ ചിക്കന്‍ കഷ്ണങ്ങള്‍ നിറഞ പാത്രം മാഷിന്‌ മുന്നില്‍. തനിക്ക്‌ വെറും
ചോറുള്ള പാത്രം മാത്രം വെച്ചിരിക്കുന്നു.തന്നെ കളിയാക്കാന്‍ മാഷ്‌ മനപൂര്‍വ്വം
ചെയ്യ്‌തതായിരിക്കും ചോദിച്ചിട്ട്‌ തന്നെ കാര്യം. മാഷേ ആളെ വീട്ടില്‍ വിളിച്ചു വരുത്തി
കളിയാക്കരുത്‌...എന്തായാലും നിങ്ങളീ ചെയ്യ്‌തത്‌ ശരിയായില്ല....അതിനിപ്പോ എന്ത ഇവിടെ ഉണ്ടായത്‌....?? മാഷ്‌ ചോദിച്ചു..
മാഷേ എനിക്ക്‌ ചോറ്‌ മാത്രം വെച്ചിട്ട്‌ നിങ്ങള്‍ കോഴി കഴിക്കുന്നത്‌ ശരിയാണോ...??
ഓ അതാണോ കാര്യം... പൊന്ന്‌ സിദ്ധാ.... നിങ്ങളുടെ പാത്രത്തിനുള്ളില്‍ വെച്ചിരിക്കുന്ന ആ
കോഴിപോലും കാണാന്‍ സിദ്ധിയില്ലാത്ത നിങ്ങളെങ്ങിനെ മറ്റുള്ളവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കും...??
സിദ്ധന്‌ മാഷിന്‍റെ ആ ചോദ്യത്തിന്‌ മറുപടി കൊടുക്കാന്‍ കഴിഞില്ല. പെട്ടെന്ന്‌
ഭക്ഷണവും കഴിച്ച്‌ തടി തപ്പി...പിന്നെ മാഷിനെ എവിടെ കണ്ടാലും സിദ്ധന്‍ ഒഴിഞ്‌ മാറികളയും.
ഇന്നും അന്ധവിശ്വാസങ്ങളുടെ പിറകെ ഓടുന്ന നമ്മുടെ ജനം ഉള്ളിടത്തോള്ളം കാലം ഈ കള്ള സിദ്ധന്‍മാര്‍ വിലസികൊണ്ടേയിരിക്കും...

******************


പോട്ടെ വണ്ടി...വണ്ടി പോട്ടെ....

ഒരു ഗ്രാമത്തില്‍ ഒരു വ്രദ്ധനും , വ്രദ്ധയും ഉണ്ടായിരുന്നു. അവര്‍ക്ക്‌ കുഴിമടിയനായ ഒരു മകനുണ്ടായിരുന്നു. വ്രദ്ധന്‍ തന്നാലാവുന്ന ജോലികള്‍ ചെയ്യ്‌ത്‌ അന്നത്തിനുള്ള വക കണ്ടെത്തിയിരുന്നു. ഒരിക്കല്‍ വ്രദ്ധന്‍ മരിച്ചു. എന്നിട്ടും ജോലിക്ക്‌ പോകാന്‍ ആ കുഴിമടിയന്‍ തയ്യാറായില്ല. അവസാനം ആ വ്രദ്ധയായ അവന്‍റെ അമ്മ ജോലിക്ക്‌ പോകാന്‍ തുടങ്ങി. ഒരു ദിവസം വ്രദ്ധയും മരിച്ചു. വീട്ടില്‍ തനിച്ചായ ആ കുഴിമടിയന്‌ അടുത്തുള്ള വീടുകളില്‍ നിന്നും ഭക്ഷണം കൊടുത്തു കൊണ്ടിരുന്നു. ദിവസങ്ങള്‍ ഏറെ ആയിട്ടും ജോലിക്ക്‌ പോകാന്‍ താല്‍പര്യം കാണിക്കാത്ത ആ മടിയനെ ഒരു പാഠം പഠിപ്പിക്കാന്‍ നാട്ടുക്കാര്‍ തീരുമാനിച്ചു.
അങ്ങിനെ അവരെല്ലാവരും കൂടി കുഴിമടിയനടുത്ത്‌ ചെന്ന്‌ പറഞു.
ഇനി ഞങ്ങള്‍ നിനക്ക്‌ ഭക്ഷണം കൊണ്ടു തരില്ല. അത്‌ കൊണ്ടു നാളെ മുതല്‍ നീ ജോലിക്ക്‌ പോകണം , അല്ലെങ്കില്‍ നിന്നെ ഞങ്ങള്‍ ജീവനോടെ കുഴിച്ച്‌ മൂടും. എതാണ്‌ വേണ്ടത്‌ എന്ന്‌ നിനക്ക്‌ തീരുമാനിക്കം. മടിയന്‌ ഒട്ടും മടി കൂടാതെ...എന്ന എന്നെ
ജീവനോടെ കുഴിച്ച്‌ മൂടിക്കോളൂ എന്ന്‌ പറഞു.ഇത്‌ കേട്ട നാട്ടുക്കാര്‍ അന്തം വിട്ടിരുന്നു.അവസാനം ആ മടിയനെ ഒരു ഉന്തുവണ്ടിയില്‍ കയറ്റി
ജീവനോടെ കുഴിച്ചിടാന്‍ കൊണ്ടു പോയി.പോകുന്ന വഴിയില്‍ ഒരാള്‍ നാട്ടുകാരോട്‌..
എങ്ങോട്ടാണിയാളെ കൊണ്ടു പോകുന്നത്‌ ..??നാട്ടുക്കാര്‍ സംഭവം അയാളോട്‌ വിവരിച്ചു.
ഇത്‌ കേട്ടയാള്‍ നാട്ടുക്കാരോട്‌...ശരി ഇയാള്‍ക്ക്‌ വേണ്ട എല്ലാ ഭക്ഷണ സാധനങ്ങളും ഞാന്‍
വാങ്ങി തരാം..അവനെ വീട്ടിലേക്ക്‌ കൊണ്ടു പൊയ്‌കോളൂ.. ഈ സമയം വണ്ടിയിലിരുന്ന കുഴിമടിയന്‍ അയാളോട്‌ ചോദിച്ചു...ആരാ എനിക്ക്‌ ഭക്ഷണങ്ങള്‍ ഉണ്ടാക്കി തരിക..??
അത്‌ നീ തന്നെ ഉണ്ടാക്കണം...അയാള്‍......ഉടനെ കുഴിമടിയന്‍ നാട്ടുക്കാരെ നോകി ...
എന്ന വണ്ടി പോട്ടെ...... മുന്നോട്ട്‌ പോട്ടെ വണ്ടി....



നന്‍മകള്‍ നേരുന്നു

Tuesday, October 23, 2007

വഴിയോരക്കാഴ്‌ചക്കള്‍ - 6


ബ്ലോഗല്യാണം..

പ്രിയ സ്നേഹിതരെ....ബ്ലോഗുലകത്തിലെ കല്യാണ വാര്‍ത്ത എല്ലാവരും

അറിഞിരിക്കുമല്ലോ. ആശംസകളുടെ നിര ഒഴുക്കുകയാണ്‌..ബ്ലോഗ്ഗിലൂടെ.

പലരും ഈ കല്യാണത്തില്‍ പങ്കെടുക്കാന്‍ ഇല്ലാത്ത ലീവപേക്ഷ കൊടുത്തു

നാട്‌ പിടിക്കനുള്ള ശ്രമത്തിലാണ്‌. ലീവ്‌ കിട്ടാത്തവര്‍ വിഷമത്തിലാണ്‌..

ആ സന്തോഷ കര്‍മ്മത്തില്‍ നിങ്ങളുടെ സാന്നിധ്യം ഉണ്ടാവാന്‍ നിങ്ങളുടെ

മനസ്സ്‌ ആഗ്രഹിക്കുന്നില്ലേ...ഉണ്ടെങ്കില്‍ വിഷമികണ്ട. കല്യാണത്തിലേക്ക്‌ നിങ്ങള്‍

അയക്കുന്ന കവറുകളും.. സമ്മാനങ്ങളും ഞങ്ങള്‍ക്ക്‌ അയച്ചു തരിക.. നിങ്ങള്‍ക്ക്‌

പകരമായി നിങ്ങളെ പോലെ ഞങ്ങള്‍ അവിടെ ചെന്ന്‌ അടിച്ചു പൊളിക്കാം..

പിന്നെ സമ്മാനങ്ങളും , കവറുകളും (പണമില്ലാത്ത കവറുകള്‍ സ്വീകരിക്കുന്നതല്ല).

ഞങ്ങള്‍ സ്വീകരിക്കാന്‍ മറ്റാരെയും ഏല്‌പ്പിച്ചിട്ടില്ല.അപപ്പോല്‍ കല്യാണ

കാര്യങ്ങള്‍..ഫോട്ടോകള്‍ നിങ്ങള്‍ ഇമെയില്‍ വഴി അയച്ചു തരുന്നതാണ്‌.

ഈ അവസരം ദിവസം കൂടി മാത്രം.... ഉടനെ ബന്ധപ്പെടുക.......എന്ന്‌ ഒപ്പ്‌.

***********************************


വില്‍പനക്ക്‌...

ബ്ലോഗ്ഗര്‍മാരുടെ ശ്രദ്ധക്ക്‌. ആകര്‍ഷകമായ രീതിയില്‍ സജ്ജീകരിച്ച 3800 പ്രൊഫയില്‍

വ്യുവേഴസോടു കൂടിയതും, മറ്റു ബ്ലോഗ്ഗുകള്‍ക്കില്ലാത്ത എക്‌സ്‌ട്ര വിറ്റിങ്ങുകള്‍ ഉള്ളതും

കൂടതെ 20 ഉം 30 പ്പതും കമന്‍റ്റുകള്‍ കിട്ടി കൊണ്ടിരുന്ന ബ്ലോഗ്ഗുകള്‍ വില്‍പ്പനക്ക്‌.

അന്വേഷണങ്ങള്‍ക്ക്‌...

ബ്ലോഗ്ഗേശ്വരന്‍ ,
ബ്ലോഗ്ഗ്‌വില്ല ,
ബ്ലോച്ചി - 1

കഥകളും , കമാന്റുകളും ഇവിടെ കിട്ടും.. ഒരു കഥക്ക്‌ 100 രൂപ ഒരു കമാന്‍റ്റിന്‌ 20 രൂപ


കുറഞത്‌ 30 കമാന്‍റ്റുകളുടെ ഗ്യാരണ്ടിയോടു കൂടി വ്യത്യസ്തങ്ങളായ ചെറുകഥകള്‍

ഇവിടെ ലഭിക്കുന്നതാണ്‌. 30 കമാന്‍റ്റിന്‌ മുകളില്‍ കമാന്റുകള്‍

കിട്ടുകയാണെങ്കില്‍ കമാന്റൊന്നിന്‌ 5 രൂപ വെച്ചു ഈടാക്കുന്നതാണ്‌.

കമന്റുകള്‍ 30 ല്‍ കുറയുകയാണെങ്കില്‍ നിങ്ങള്‍ അടച്ച കഥയുടെ പണം തിരിക്കെ

നല്‍ക്കുന്നതാണ്‌.
( 30 കമന്‍റ്റ്‌ എങ്ങിനെയും ഞങ്ങല്‍ ഇട്ടിരിക്കും അത്‌ വേറെ കാര്യം).

കമാന്റുകള്‍ കിട്ടാത്ത ബ്ലോഗ്ഗേര്‍സ്സിന്‌ തുച്ഛമായ നിരക്കില്‍ കമാന്റുകള്‍

കൊടുക്കപ്പെടുന്നു.വ്യത്യസ്തങ്ങളായ പേരുകളിലൂടെ നിങ്ങളുടെ ബ്ലോഗ്ഗുകള്‍

കമന്റുകള്‍ കൊണ്ടു നിറക്കപ്പെടുന്നു. സ്വന്തം ബ്ലോഗ്ഗുകളില്‍ കമാന്റുകളുടെ

പൂക്കാലം സ്വപ്‌നം കണ്ട ബ്ലോഗ്ഗര്‍മാരെ ഈ സുവര്‍ണ്ണാവസരം

പാഴാക്കാതിരിക്കു. കൂടതെ സിനിമ താരങ്ങളും നിങ്ങളുടെ പോസ്റ്റില്‍ കമാന്റിടും.

( ഇടപ്പാടുകള്‍ രഹസ്യമായിരിക്കും )ഇന്ന്‌ തന്നെ രജിസ്‌റ്റര്‍ ചെയ്യുക.

വിലാസം : കമാന്‍റ്റോ കുട്ടപ്പന്‍ ,
കളിയങ്കാട്ട്‌ നീലീ മകന്‍ ,
ഭാര്‍ഗ്ഗവീ നിലയംകൊടപ്പനകാട്‌ - 11

ഡബ്ലു.ഡബ്ലു.ഡബ്ലു.കുട്ടപന്‍ ദി കമാന്‍റ്റര്‍.കോം
ഇമെയില്‍ : കുട്ടപന്‍ ദി കമാന്‍റ്റര്‍ @ കമാന്‍റ്റര്‍.കോം

**********************************


കമാന്റിക്കോ കമിഴ്‌ന്ന്‌ വീഴല്ലേ...

ബ്ലോഗ്ഗയ ബ്ലോഗ്ഗില്ലെല്ലാം ഓടി നടന്നു കമാന്‍റ്റിട്ടു. ഇഷ്ടമായി...

നനായിട്ടുണ്ടു...പിന്നെ ഈ ചിരിയും :) ഒരിക്കല്‍ ഈ ഓട്ടത്തിനിടയില്‍

അയാളെ ഒരു ബ്ലോഗ്ഗിലെത്തിപ്പെട്ടു. കഥ വായിച്ചപ്പോല്‍

അയാള്‍ക്ക്‌ വല്ലാത്ത വിഷമം തോന്നി. മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു ആ കഥ.

പോസ്റ്റ്‌ കമാന്‍റ്റില്‍ മനസ്സില്‍ നിറഞ വേദനയുള്ള വാക്കുകള്‍ കമന്‍റ്റിടാന്‍

ഒരുങ്ങിയപ്പോല്‍ അവിടെ കണ്ടു അയാളിട്ട കമാന്‍റ്റ്‌...ഇങ്ങിനെ ചിരിക്കുന്നു... :).

ഓട്ടത്തിനിടയില്‍ അറിയാതെ സംഭവിച്ച കമാന്‍റ്റ്‌... . റിമൂവ്‌....പിന്നെ ഡിലീറ്റ്‌...

പിന്നെ കഥ നോക്കാതെ അയാള്‍ കമാന്‍റ്റിടാറില്ല.

**********************************


വിമര്‍ശകന്റെ ബുദ്ധി...

അയളുടെ കഥകള്‍ക്ക്‌ കമന്റുകള്‍ വന്നു തുടങ്ങി. അയാളുടെ കഥ വയിച്ച ഒരാള്‍ കഥയെ

വിമര്‍ശിച്ചു കൊണ്ടിരുന്നു. അയാളുടെ ഓരോ വിമര്‍ശനങ്ങള്‍ക്കും ബ്ലോഗ്ഗര്‍ മറുപടി

കൊടുത്തു. നല്ല കഥകളെ പോലും വിമര്‍ശിക്കുന്ന അയാളെ മറ്റു വയനക്കാര്‍ക്ക്‌ രസിച്ചില്ല.

അവസാനം വയനക്കാരായ ഓരോ ബ്ലോഗ്ഗേര്‍സ്സും അയളുടെ വിമര്‍ശനങ്ങള്‍ക്കെതിരെ

ആഞടിച്ചു... കമാന്റുകള്‍ മുറുക്കിയപ്പോല്‍ ആ വിമര്‍ശകന്‍ അപ്രത്യക്ഷനായി.

മറ്റ്‌ ബ്ലോഗ്ഗേര്‍സ്സിനോട്‌ ആ എഴുത്തുക്കാരന്‍ നന്ദി പറഞു. പിന്നീട്‌ ആ ബ്ലോഗ്ഗര്‍ കണ്ണാടിക്ക്‌

നേരെ നിന്നു തന്റെ കഥകള്‍ക്ക്‌ കമാന്‍റ്റുകള്‍ വാരി കൂട്ടിയ ആ വിമര്‍ശകനെ നോക്കി

ചിരിച്ചു. വിമര്‍ശകാ...................നിന്റെ ബുദ്ധി അപാരം.
**********************************

ടെണ്ടര്‍ ക്ഷണിക്കുന്നു...

വളരെ കാലമായി പോസ്റ്റുകളോ...കമന്റുകളോ ഇല്ലാത്ത അലങ്കോലമായി കിടക്കുന്ന

ബ്ലോഗ്ഗുകള്‍ മോടിപിടിപ്പിക്കാന്‍ ബ്ലോഗ്ഗേര്‍സ്സിനെ ആവശ്യമുണ്ടു.

പുതിയ ബ്ലോഗ്ഗേര്‍സ്സിന്‌ മുന്‍ഗണന.

നന്‍മകള്‍ നേരുന്നു

സസ്നേഹം...
മന്‍സൂര്‍ , നിലംബൂര്‍

Wednesday, October 17, 2007

വഴിയോരക്കാഴ്‌ചകള്‍ - 5

മുസ്‌ല്യാര്‍ കുഴിച്ച കുഴിയില്‍ മുസ്‌ല്യാര്‍

നോമ്പിനെ കുറിച്ച്‌ മുസ്‌ല്യാര്‍ നിര്‍ത്താതെ പ്രസംഗിച്ചു കൊണ്ടിരുന്നു. നമ്മളൊന്ന്‌ മനസ്സിലാക്കണം, വൈകുന്നേരം വരെ നോമ്പ്‌ നോറ്റ്‌ ....നോമ്പ്‌ തുറക്കുന്ന സമയത്ത്‌ പട്ടിണി കിടന്ന ആ ദിവസത്തെ മുഴുവനും അകത്താക്കണം എന്ന ചിന്തയോടെ ഭക്ഷണങ്ങള്‍ അകത്താക്കരുത്‌..ആ സ്വഭാവം നന്നല്ല. വളരെ മിതമായ രീതിയില്‍ വേണം നോമ്പ്‌ തുറക്കാന്‍.പണ്ടു അറബ്‌ നാടുകളില്‍ അവിടുത്തെ അറബികള്‍ നോബ്‌ തുറന്നിരുന്നത്‌ ഒരു കഷ്ണം കാരക്കയും , ഒരു ഗ്ലാസ്സ്‌ വെള്ളവും കൊണ്ടു മാത്രമായിരുന്നു എന്ന്‌ നാം മറക്കരുത്‌.പിറ്റേന്ന്‌ കുഞാലിക്കാന്‍റെ വീട്ടിലായിരുന്നു മുസ്‌ല്യര്‍ക്ക്‌ നോമ്പ്‌ തുറ. നോമ്പ്‌ തുറക്കാന്‍ സമയമായപ്പോല്‍ കുഞാലി മുസ്‌ല്യാര്ക്ക്‌ ഒരു ഗ്ലാസ്സില്‍ വെള്ളവും , ഒരു കഷ്ണം കാരക്കയും കൊടുത്തു. നോമ്പ്‌ തുറന്ന്‌ ഏറെ സമയം കഴിഞിട്ടും ഭക്ഷണമൊന്നും വരാത്തത്‌ കണ്ട്പ്പോല്‍ മുസ്‌ല്യാര്‍ക്ക്‌ സംഗതി പിടികിട്ടി.തന്‍റെ ഇന്നലത്തെ പ്രസംഗം പറ്റിച്ചു.കുഞാലിയോട്‌ യാത്ര പറഞ്‌ വിശപ്പുമായ്‌ മുസ്‌ല്യാര്‍ നടന്നു. ബീരാനിക്കാന്‍റെ കടയില്‍ കയറി 4പൊറോട്ടയും , ബീഫ്‌ കറിയും തട്ടി വയറിനെ സമാധാനപ്പെടുത്തി.അന്ന്‌ രാത്രിയിലെ പ്രസംഗത്തില്‍ മുസ്‌ല്യാര്‍ വാചാലനായി....പ്രിയമുള്ളവരെ ഇന്നലെ ഞാന്‍ അറബ്‌ നാടുകളിലെ നോമ്പ്‌ തുറയെ കുറിച്ച്‌ പറഞതോര്‍ക്കുന്നില്ലേ..നിങ്ങള്‍ ഒരു കാര്യം കൂടി മനസ്സിലാക്കണം....അറബ്‌നാടുകളിലെ ഒരു കാരക്കാന്ന്‌ പറഞാല്‍ ഒരു ആനയുടെ വലിപ്പമുണ്ടായിരുന്നു അപ്പോ അതിന്‍റെ കഷ്ണം എത്ര ഉണ്ടാവുമെന്ന്‌ ഞാന്‍ പറയെണ്ടതില്ലല്ലോ...അല്ലാതെ ഇവിടുത്തെപോലെ കശുവണ്ടി വലിപ്പമല്ല.ഇതൊക്കെ കേട്ട്‌ ദൂരെ മാറി നിന്ന്‌ കുഞാലിക്ക ചിരിച്ചു.

അതിമോഹം വരുത്തിയ വിന...

വളരെ പ്രശ്‌തനായ ശില്‌പിയായിരുന്നു അയാള്‍.തന്‍റെ സ്വപ്‌നതുല്യമായ ദേവത എന്ന ശില്‌പത്തിന്‍റെ അവസാന മിനുക്ക്‌പണിയിലായിരുന്നു അയാള്‍.അര്‍ദ്ധനഗ്‌നയായ ആ സ്ത്രീ ശില്‌പത്തില്‍ ജീവന്‍ തുടിച്ചിരുന്നു.പ്രദര്‍ശന ശാലകളില്‍ ആ ശില്‌പം ശ്രദ്ധിക്കപ്പെട്ടു, പുരസ്‌ക്കാരങ്ങള്‍ അയാളെ തേടിയെത്തി.തന്‍റെ നേട്ടങ്ങള്‍ക്ക്‌ കാരണമായ ആ ശില്‌പ ദേവതയെ അയാള്‍ പ്രണയിച്ചു. ഈ ശില്‌പത്തിന്‌ ജീവനുണ്ടായിരുന്നെങ്കിലെന്ന്‌ ഒരു നിമിഷം അയാള്‍ മോഹിച്ചു. അയാളുടെ പ്രാര്‍ത്ഥന ദൈവം കേട്ടു..അതാ ആ ശില്‌പം ചലിച്ചു തുടങ്ങി. അയാള്‍ സന്തോഷത്തോടെ ആ ദേവതയെ നോകി....തന്നെ നിര്‍മ്മിച്ച ശില്‌പ്പിയെ നോകി ദേവത ചിരിച്ചു. സന്തോഷത്തോടെ അയാള്‍ ആ ദേവതയെ വാരിപുണരാന്‍ ശ്രമിച്ചു.പെട്ടെന്ന്‌ ആ ജീവനുള്ള ശില്‌പം അയാളെ തള്ളിമാറ്റി....കോപത്തോടെ നോകി.....എന്നിട്ട്‌ ഉറക്കെ നിലവിളിച്ചു കൊണ്ടു പറഞു...അയ്യോ...അയ്യോ...ഓടി വായ്യോ....എന്നെ ഇയാള്‍ പീഢിപ്പിക്കുന്നേ.....ഒരു നിമിഷം അയാള്‍ തരിച്ചിരുന്നു പോയി.

ദുരൂഹത...

നേരം പുലരുന്നതേയുള്ളു...ആലിക്കാന്‍റെ..തെങ്ങിന്‍ തോട്ടത്തിലായിരുന്നു അവന്‍.പ്രതീക്ഷിക്കാത്ത നേരത്ത്‌ ഒരു സംഘമാളുകള്‍ അവനെ വളഞു.അവരുടെ പിടിയില്‍ നിന്നും കുതറി മാറാന്‍ അവനാവതും ശ്രമിച്ചു നോകി...ആ ശ്രമം പഴായി എന്ന്‌ മാത്രമല്ല...അവര്‍ അവനെ ആ തെങ്ങിന്‍തോപ്പിലെ പുല്‍ത്തകിടിയിലേക്ക്‌ തള്ളിയിട്ടു.പരിചിതരായ അവരുടെ നീക്കങ്ങള്‍ ധ്രുതഗതിയിലായിരുന്നു.അവന്‍റെ കൈകാലുകള്‍ വരിഞുമുറുക്കി... കഴുത്തില്‍ മൂര്‍ച്ചയേറിയ കഠാരി ആഴ്‌ന്നിറങ്ങി...ചോര ചീറ്റിത്തെറിച്ചു....വലിയൊരു ഞരക്കത്തോടെ അവന്‍ പിടഞു.പ്രഭാത സൂര്യന്‍റെ കിരണങ്ങളില്‍ കഠാരകള്‍ തിളങ്ങി.അവന്‍റെ ശരീരത്തിന്‍റെ വിവിധതലങ്ങളിലൂടെ അത്‌ ഓടിക്കളിച്ചു.നിമിഷങ്ങള്‍ക്കകം അവര്‍ അവനെ നഗ്‌നനാക്കി. നഗ്‌നനായ അവന്‍റെ നെഞ്‌ചും , കാല്‍തുടകളും കയറില്‍ കെട്ടിതൂക്കി.അപ്പോഴേക്കും പരിസരം നിറയെ ആളുകള്‍ തടിച്ചു കൂടിയിരുന്നു...അവന്‍റെ നഗ്‌നതയില്‍ നോകി ആളുകള്‍ വിളിച്ചു പറഞു...ഒരു കിലോ .....ഇവിടെ 2കിലോ കുറച്ച്‌ ലിവറുമിട്ടോ..ഈദിന്‍റെ തിരക്കാവും അതാ തെങ്ങിന്‍ തോപ്പില്‍ മറ്റൊരുവനെ കൂടി അവര്‍ തള്ളിയിട്ടു.

വഴിയോരകാഴ്ചകള്‍ - 4

ഞാന്‍ തിരിച്ചു വരാം

ഇന്നത്തെ പ്രധാന വാര്‍ത്തകളിലേക്ക്‌ സ്വാഗതം.വാര്‍ത്തകള്‍ തേടി വാര്‍ത്തകളിലെ വാര്‍ത്തയായ ചേര്‍ത്തലയിലെ കാര്‍ത്തയാണ്‌ ഇന്നത്തെ വാര്‍ത്തകളിലെ ചര്‍ച്ചകളില്‍...ആദ്യം കുണ്ടായും,പിന്നെ തോടായും അവസാനം കുണ്ടായിതോടായ്‌ മാറിയ കോഴിക്കോട്‌ കല്ലായിയിലെ കുണ്ടായി തോട്‌ വാര്‍ത്തകളില്‍ സ്ഥാനം പിടിച്ചു. മൈസൂര്‍ കാണാന്‍ പോയ മലപ്പുറം വണ്ടൂരിലെ രണ്ടു കുടുംബങ്ങള്‍ വീരപ്പന്‍റെ പിടിയില്‍....അവരോടൊപ്പം ഉണ്ടായിരുന്ന കുട്ടികള്‍ക്ക്‌ വീരപ്പന്‍ നല്‍കിയത്‌ ബ്രിട്ടാനിയ ബിസ്‌കറ്റായിരുന്നു എന്ന പരസ്യവുമായി ബ്രിട്ടാനിയ....അവസാനം വണ്ടൂര്‍ക്കാരെ വീരപ്പന്‍ വെറുതെ വിട്ടെങ്കിലും നാട്ടുക്കാര്‍ വെറുതെ വിട്ടില്ല...ഇന്നും വണ്ടൂരില്‍ അവരുടെ വീടിന്‌ മുന്നില്‍ ബസ്സ്‌ നിര്‍ത്തുന്ന സ്റ്റോപ്പിന്ന്‌ പേര്‌ വീരപ്പന്‍ പടി എന്നാണ്‌...കേരളത്തിലെ സ്ത്രീകള്‍ക്ക്‌ പട്ടികളോടും,നായകളോടും പ്രിയമേറി വരുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നു.ഈയടുത്ത സമയത്ത്‌ ട്ടീവി യില്‍ വന്ന ഒരു വാര്‍ത്തയാണത്രെ കാരണം. തേങ്ങ പൊളിക്കാനറിയാത്ത വീട്ടമ്മക്ക്‌ തേങ്ങ പൊളിച്ചു കൊടുക്കുന്ന വളര്‍ത്തുനായ ഇതിനകം തന്നെ കേരളത്തിലെ വീട്ടമ്മമാരുടെ ശ്രദ്ധ പിടിച്ചു പറ്റി.ഇപ്പോ പട്ടികളെ തേങ്ങ പൊളിക്കുന്ന വിദ്യ പഠിപ്പിച്ച്‌ വന്‍തുകക്ക്‌ വില്‍പന നടത്തുന്ന പട്ടി കചവടക്കാരുടെ കൊയ്യുത്തുക്കാലമാണ്‌...കാലം പോണ പോക്ക്‌.ഇതിനെ കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ ഒരു വീട്ടമ്മ ഇപ്പോല്‍ ലൈനിലുണ്ടു.....ഹലോ...ഹലോ...കേല്‍ക്കാമോ....കേല്‍ക്കാമോ....കേല്‍ക്കാം കേല്‍ക്കാം എന്ന്‌ പറയുന്നത്‌ അവിടെ കേള്‍ക്കാമോ..കേള്‍ക്കാം കേള്‍ക്കാം എന്ന്‌ പറയുന്നത്‌ ഇവിടെ കേള്‍ക്കാം...ഓക്കെ ഞാന്‍ തിരിച്ചു വരാം.
-------------------------------------
ഭാഗ്യം വേണോ....

ഭാഗ്യംഭാഗ്യമോതിരങ്ങളും ധനമുണ്ടാക്കുന്ന ഏലസ്സുകളും വില്‍ക്കുന്ന കച്ചവടക്കാര്‍ ഇന്നു ട്ടീവീ സ്ക്രീനുകളില്‍ സജീവമാണ്‌..പക്ഷേ ഈ ഭാഗ്യ മോതിരം കൊണ്ടൊന്നും അവര്‍ക്ക്‌ ഒരു ഗുണവുമില്ല....അത്‌ വാങ്ങുന്ന നമ്മുക്കാണ്‌ ഗുണം ചെയ്യുക എന്നാണ്‌ അവര്‍ പറയുന്നത്‌.. അത്‌ പണം കൊടുത്ത്‌ നമ്മല്‍ വാങ്ങുന്നേരം അവരുടെ ഭാഗ്യം തെളിയുന്നു.
----------------------------------
ഇങ്ങിനെയും ചിലര്‍

നാട്ടില്‍ വളരെ പേരുകേട്ട ഒരു സിദ്ധനായിരുന്നു അയാള്‍. നാട്ടില്‍ എവിടെ മോഷണം നടന്നാലും ഈ സിദ്ധനോട്‌ ചെന്ന്‌ വിവരം പറഞാല്‍.. ആരാണ്‌ അത്‌ മോഷ്ടിച്ചത്‌ എന്നും ഇപ്പോല്‍ അത്‌ എവിടെയാണ്‌ ഒളിപ്പിച്ചു വെച്ചിരിക്കുന്നതെന്നുമൊക്കെ ക്രിത്യമായ്‌ പറയും. അതിന്‌ ഒരു സംഖ്യ ഫീസായി ഈടാക്കുമായിരുന്നു. ഒരിക്കല്‍ ഈ സിദ്ധന്‍റെ വീട്ടില്‍ മോഷണം നടന്നു...പരാതിയുമായ്‌ അതാ നമ്മുടെ സിദ്ധന്‍ പോലീസ്‌ സ്റ്റേഷനില്‍.
-------------------------------

പുലിവാല്‌ പിടിച്ച ഇരട്ടപേര്‌...

നാട്ടുക്കാരെല്ലം മുജീബിനെ ഒരു ഇരട്ട പേര്‌ വിളിച്ചിരുന്നു.ഇരട്ടപിലാക്കല്‍ മുജീബ്‌ എന്ന്‌. അതിന്‌ കാരണം അവന്‍റെ വീടിന്‌ മുന്നില്‍ വലിയ ഇരട്ടപിലാവ്‌ ഉണ്ടായിരുന്നുവെന്നു.(പ്ലാവിന്‌ മലപ്പുറത്ത്‌ പിലാവ്‌ എന്ന്‌ പറയും).ഈ വിളിയില്‍ അരിശം മൂത്ത മുജീബ്‌ അതിലൊരു പിലാവ്‌ മുറിച്ചു കളഞു. പറയണോ പൂരം....നാട്ടുക്കാര്‍ അവനെ ഒറ്റപിലാക്കല്‍ മുജീബ്‌ എന്ന്‌ വിളി തുടങ്ങി. ബാക്കിയുണ്ടായിരുന്ന ആ ഒറ്റപിലാവും മുജീബ്‌ മുറിച്ചു കളഞു....ബാക്കിയായത്‌ പിലാവിന്‍റെ കുറ്റി മാത്രം. നാട്ടുക്കാരുടെ വിളി നിന്നില്ല....പിന്നെ കുറ്റി പിലാക്കല്‍ മുജീബ്‌ എന്ന്‌ വിളി തുടങ്ങി. ദേഷ്യം മൂത്ത മുജീബ്‌ ബാക്കിയുള്ള കുറ്റിയും പറിച്ചു കളഞു.പിന്നെയും നാട്ടുക്കാര്‍ അവനെ വെറുതെ വിട്ടില്ല....കുണ്ടു പിലാക്കല്‍ മുജീബേ...എന്ന്‌ വിളിച്ചു...(കുഴിക്ക്‌ മലപ്പുറത്ത്‌ കുണ്ടു എന്നും പറയും).ഇന്നും ഈ കഥകള്‍ പറഞ്‌ ഞങ്ങളവനെ കളിയാക്കാറുണ്ടു.അങ്ങിനെ ഇരട്ടപിലാക്കല്‍ മുജീബ്‌ കുണ്ടുപിലാക്കല്‍ മുജീബായി മാറി.

വഴിയോരകാഴ്‌ചകള്‍ - 3

ഞാനും നീയും

പണ്ടു പണ്ടു ഒരു ഗ്രാമത്തില്‍ ഞാനും, നീയും
എന്ന്‌ പേരുള്ള രണ്ടു സുഹുര്‍ത്തുകള്‍ ഉണ്ടായിരുന്നു.
അതില്‍ ഞാന്‍ ഒരു സിനിമ ഭ്രാന്തനായിരുന്നു.
നീ ജീവിതത്തില്‍ സിനിമ ഇത്‌ വരെ കണ്ടിട്ടില്ല.
അങ്ങിനെ ഒരിക്കല്‍ ഞാനിന്‍റെ നിര്‍ബന്ധത്തിന്ന്‌ വഴങ്ങി
നീ ഞാനിന്‍റെ കൂടെ സിനിമ കാണാന്‍ പോയി.
സിനിമ ഏകദേശം പകുതിയായപ്പോല്‍ അതാ വരുന്നു സിനിമയില്‍ ഒരാന...
ആനയെ കാണേണ്ട താമസം നീ സിനിമ കോട്ടയുടെ പുറത്തേക്ക്‌ ഒരൊറ്റ ഓട്ടം...
നീ ഓടുന്നത്‌ കണ്ടു ഞാന്‍ അന്തംവിട്ട്‌ ഇരുന്നുപോയി.
അയ്യോ എന്താ നീക്ക്‌ പറ്റിയത്‌ ..ഞാന്‍ നീയെ കാണാന്‍ പുറത്തേക്ക്‌ നടന്നു...
അതാ ഇരികുന്നു നീ പുറത്ത്‌.
നീ എന്താ നിനക്ക്‌ പറ്റിയത്‌...എന്തിനാ ഓടിയത്‌..??
ആന വരുന്നത്‌ നീ കണ്ടില്ലേ...അതാ ഞാന്‍ ഓടിയത്‌...
ഹഹാ ഹഹാ..ഞാന്‍ ചിരിച്ചു കൊണ്ടു പറഞു..
എന്‍റെ നീ അത്‌ സിനിമയല്ലേ...
സിനിമയാണ്‌ എന്ന്‌ നമ്മുക്കറിയാം പക്ഷേ ആനക്കറിയോ....
നീയുടെ മറുപ്പടി കേട്ട്‌ ഞാന്‍ പൊട്ടിചിരിച്ചു.
പിന്നെ ഇന്നു വരെ നമ്മുടെ നീ സിനിമക്ക്‌ പോയിട്ടില്ല.


******************************************
അപ്പം തിന്ന പോരെ...

പരിചിതമല്ലാത്ത സ്ഥലങ്ങളില്‍ എവിടെ കല്യാണം നടന്നാലും
അവിടെ കയറി ചെന്ന്‌ മൂക്ക്‌ മുട്ടെ ശാപ്പാടടിച്ച്..കല്യാണ വീട്ടുക്കാരോട്‌
അല്‌പ്പനേരം സല്ലപ്പിച്ചു പതുക്കെ സ്ഥലം കാലിയാകുന്ന വിദ്ധഗ്‌ദരായ
എന്‍റെ രണ്ടു കൂട്ടുക്കാരായിരുന്നു ഗാഫൂറും,പ്രമോദും.
പിന്നെ അവിടെ നടന്ന അമളികള്‍ ഞങ്ങളോട്‌ വന്നു പറഞ്‌ ചിരിക്കും.
ചില വീട്ടില്‍ ചെറുകന്‍റെ ആളുകളാവും...പെണ്ണിന്‍റെ വീട്ടില്‍ നേരെ തിരിച്ചും.
ചിലയിടങ്ങളില്‍ വീഡിയോക്കാരാവും.
ഒരിക്കല്‍ ഒരു വീട്ടില്‍ രണ്ടാളും കയറി കുശാലായി ശാപ്പാടടിച്ച്‌...
പന്തലില്‍ മാറി ഇരുന്നു സിഗരറ്റ്‌ വലിക്കുന്ന കാരണവരുടെ
അടുത്ത്‌ പോയിരുന്ന്‌ ഓരോ സിഗരറ്റും വാങ്ങി വലിച്ച്‌....
കാരണവരോട്‌ ഗഫൂര്‍ തന്‍റെ സ്ഥിരം ശൈലിയില്‍ ഒരു ചോദ്യം...
അമ്മാവാ...എപ്പോഴാ ചെറുക്കനും കൂട്ടരും വരുന്നത്‌
കാരണവര്‍ തെല്ലൊരാകാംഷയോടെ..ചെറുക്കനോ...
പെട്ടെന്ന്‌ ഗഫൂര്‍ തിരുത്തി അല്ല...പെണ്ണും...കൂട്ടരും..എപ്പോ എത്തും
വളരെ സൌമ്യനായ്‌ കാരണവര്‍ ഗഫൂറിനോട്‌..
മക്കളേ...ഇത്‌ കല്യാണ വീടല്ല....മരിച്ചതിന്‍റെ നാല്‍പ്പതാണ്‌ നടക്കുന്നത്‌...
കാരണവര്‍ പറഞ്‌ തീര്‍ന്നില്ല...കേട്ടപാതി..കേള്‍ക്കാത്തപാതി...
മുന്നില്‍ നിര്‍ത്തിയ ബസ്സിന്‍റെ ബോര്‍ഡ്‌ പോലും നോക്കാതെ രണ്ടാളും തടിതപ്പി.
അപ്പം തിന്നാല്‍ മതിയായിരുന്നു.....വെറുതെ കുഴി എണ്ണി.

***************************************
ഫോണ്‍ വിളി

ഹലോ ആരാ....??
മോളെ പപ്പയാണ്‌ സൌദിയില്‍ നിന്ന്‌
മമ്മി പപ്പ...വിളികുന്നു..
ഹലോ എന്തൊക്കെയുണ്ടു വിശേഷങ്ങള്‍..
എന്ത്‌ വിശേഷം...എത്ര ദിവസമായി ഒന്ന്‌ വിളിച്ചിട്ട്‌..
പൈസ കിട്ടിയോന്ന്‌ ചോദിക്കും ഫോണ്‍ കട്ടാക്കും.
നീ പെട്ടെന്ന്‌ കാര്യങ്ങള്‍ പറ...കുഴല്‍ഫോണ്‍ ആണ്‌ ...
ഒന്നും അറിയാത്ത പോലെയാണ്‌ സംസാരം കേട്ടാ...
എനിക്ക്‌ വയ്യ ഇങ്ങിനെ ബോറടിച്ചു ജീവിക്കാന്‍..
ഇപ്പോ ഒരു വര്‍ഷമായില്ലേ..എത്ര ആളുകളാ
അവിടെ നിന്നും ലീവിന്ന്‌ വരുന്നത്‌...വേണമെന്ന്‌ വിചാരിച്ച കഴിയില്ലേ...?
നിങ്ങളുടെ കഷ്ടപ്പാട്‌ തീര്‍ന്നിട്ട്‌ ഒന്നും നടക്കില്ല...
എല്ലാം ശരിയാവും നീ ക്ഷമിക്ക്‌..
ക്ഷമിക്കുന്നതിന്‌ ഒരതിരില്ലേ...
ഇന്ന്‌ നാളെ എന്നും പറഞ്‌ എന്നെ കളിപ്പിക്കുകയല്ലേ നിങ്ങള്‍.
ഓര്‍മ്മയുണ്ടോ...ക്രത്യം ഒരു വര്‍ഷവും, രണ്ടു മാസവുമായി
നിങ്ങള്‍ കൊടുത്തയച്ച ടീ.വീ. കേട്‌ വന്നിട്ട്‌.
എത്രയെന്ന്‌ വെച്ച അയല്‍ക്കാരുടെ വീട്ടില്‍ പോയി സീരിയല്‍ കാണുന്നത്‌...
അതും അവര്‍ക്ക്‌ ഇഷ്ടമുള്ള ചാനലേ ഇടുകയുള്ളു.
നമ്മുക്ക്‌ ഒന്നും പറയാന്‍ പറ്റില്ല.
ഇനിയെങ്കിലും പെട്ടെന്ന്‌ ഒന്നു വേഗം കൊടുത്തയക്കാന്‍ നോക്കു...
അല്ലെങ്കില്‍ ഞാന്‍ എന്‍റെ വീട്ടില്‍ പോയിരുന്നു കാണും.

പിന്നെ അവിടെ നിന്നും ഇടക്കിടക്ക്‌ ടീ.വീ.പ്രോഗ്രാമുകളില്‍ വിളിച്ച്‌ നാട്ടുക്കാര്‍ക്കും,കൂട്ടുക്കാര്‍ക്കും പാട്ടുകള്‍ ഡെഡിക്കേഷന്‍ ചെയ്യുന്നതും,
അവതാരികയോട്‌ കൊഞ്‌ചി സംസാരിക്കുന്നതും ഞങ്ങള്‍ കാണാറുണ്ടു...
ഇങ്ങോട്ട്‌ ഒന്നു വിളിക്കാന്‍ പറഞ കാശില്ലാന്ന്‌ പറയും.
എടീ അത്‌ പിന്നെ...ഇവിടെ...ഹലോ...ഹലോ...
ഹലോ..ഭായ്‌ സാബ്‌....ദസ് മിനുട്ട്‌ കത്തം ഓഗയ..

വഴിയോരകാഴ്ചകള്‍ - 2

കളഞു കിട്ടി.

തനിമലയാളത്തില്‍ പ്രസിദ്ധമായി കൊണ്ടിരികുന്ന ഒരു ബ്ലോഗ്ഗും, അതിന്‍റെ പാസ്‌വേര്‍ഡും കളഞു കിട്ടിയിരിക്കുന്നു. ഇതിന്‍റെ ഉടമസ്ഥന്‍ പുതുതായ്‌ പോസ്റ്റ്‌ ചെയ്യന്‍ എഴുതിയ കഥയോ,കവിതയോ..തെളിവായ്‌ കൊണ്‌ടു വരിക, അല്ലെങ്കില്‍ ഈ ബ്ലോഗ്ഗില്‍ സ്ഥിരമായ്‌ കമന്‍റ്റ് ഇടാമെന്ന്‌ വാക്ക്‌ തരികയോ ചെയ്‌താല്‍, ബ്ലോഗ്ഗും,പാസ്‌വേര്‍ഡും തിരികെ എല്‍പ്പികുന്നതണ്‌.വിവരങ്ങള്‍ക്ക് ഇവിടെ ഒരു കമന്‍റ്റിടുക.
****************************************

ബ്ലോഗ്ഗറെ ആവശ്യമുണ്ടു..

മലയാളം വാരമൊഴിയും,പിന്‍മൊഴിയും,നന്നായി ടൈപ്പ്‌ ചെയ്യാന്‍ അറിയുന്നവരെ ആവശ്യമുണ്ടു.പോസ്റ്റ്‌ ചെയുന്ന രചനകള്‍ക്ക് അനുയോജ്യമായ കമന്‍റ്റിടാന്‍ കഴിവുള്ളവര്‍ക്ക് മുന്‍ഗണന.അതോടൊപ്പം കമന്‍റ്റിടുന്നവര്‍ക്കും കമന്‍റ്റിടണം.യോഗ്യത : 1200 നോട്ടികല്‍ മൈല്‍ വേഗതയില്‍ ടൈപ്പിങ്ങില്‍ ബിരുദം.രചനകളില്‍ ശ്രുതി അമ്മ,ലയംഅഛന്‍,താള ലയങ്ങള്‍ ചേര്‍കുന്നതില്‍ വിദ്ധഗ്‌ദര്‍.നിങ്ങളെ ചികില്‍സികുന്ന ഡോക്‌ടറുടെ സര്‍ട്ടിഫികെറ്റും,എ ഫോര്‍ സൈസിലുള്ള നിങ്ങളുടെ തലയുടെ എക്‌സറെയുമായ്‌ ഇവിടെ കമന്‍റ്റിടുക.നിബന്ധന: അപേക്ഷകര്‍ സ്വന്തമായ്‌ ബ്ലോഗ്ഗില്ലാത്തവരായിരിക്കണം.ബ്ലോഗ്ഗില്‍ കമന്‍റ്റുകളുടെ എണ്ണം കുറഞാല്‍...തനിമലയാളത്തിലെ പുതിയ 20 പോസ്റ്റുകളില്‍ കമന്‍റ്റിടാന്‍ നിങ്ങള്‍ ബാധ്യസ്ഥനായിരിക്കും.ബ്ലോഗ്ഗില്‍ കമന്‍റ്റിടുന്നവരുടെ പ്രോഫൈല്‍ നോകുകയോ,അവരുടെ ഇന്‍ബോക്‌സിലേക്ക് മൈയില്‍ അയകുകയോ ചെയ്തതായ്‌ അറിഞാല്‍ യാതൊരു വിട്ട്‌വീഴ്ചയുമില്ലാതെ തങ്കളെ ബ്ലോഗ്ഗിലേറ്റുന്നതായിരിക്കും.വിശദമായി വായിചതിന്‌ ശേഷം മാത്രം അപേക്ഷകള്‍ അയക്കുക.
*******************************************
ഒരു വിമാനക്കാലം..

ഒരിക്കല്‍ കേരളത്തിന്‍റെ തെരുവുകളില്‍ സ്വകാര്യ വിമാന കമ്പനികള്‍ മല്‍സരം തുടങ്ങിയാല്‍ എങ്ങിനെയായിരിക്കും ആ കാഴ്ച്ചകള്‍
ഷാര്‍ജാ...ഷാര്‍ജാ....കൂയ്‌യ്‌.....ഷര്‍ജയിലേക്ക് ആദ്യം പോണ ഫ്ല്യ്‌റ്റ്‌ ഇവിടെ..ഇവിടെ..ചായ ചായ ..കാപ്പി..കാപ്പി..ചേട്ടാ ചായ ഓരെണ്ണം കുടിച്ചോ....പൊങ്ങിയ പിന്നെ സ്റ്റോപ്പില്ലാട്ടോ..ശരിയാ..അതുമല്ല ഫ്ല്യ്‌റ്റിനുള്ളില്‍ ചോദികുന്ന പൈസ കൊടുക്കണം. അബുദാബിയിലേകുള്ള ബനിയാസ്‌ ഉടനെ സ്റ്റാന്‍റ്റ്‌ വിട്ട്‌ പൊങ്ങണം. സൌദിയില്‍ നിന്നും വരുന്ന കോയിസ്‌ ദയവ്‌ ചെയ്തു ഇപ്പോ ലാന്‍റ്റ്‌ ചെയരുത്‌...റണ്‍വേയില്‍ പോര്‍ട്ടര്‍മാരുടെ പ്രകടനം നടകുന്നുണ്ടു...പ്രകടനം തീര്‍ന്നാല്‍ വിളിച്ചു പറയാം.അമേരിക്കയില്‍ നിന്നും വന്ന വിമനത്തിന്‍റെ ഡ്രൈവര്‍ എത്രയും പെട്ടെന്ന്‌ മൈക്ക് പോയന്‍റ്റില്‍ എത്തി ചേരണം.വിമാനത്തിലെ യാത്രക്കാരെ...ശ്രദ്ധിക്കുക..ഉയരങ്ങളിലേക്ക് പറകുബോല്‍ മനസ്സില്‍ പേടിയുള്ളവര്‍ക്ക് പേടി മാറ്റാന്‍ വളരെ ഉപാകാരപ്രദമായ ഒരു പുസ്തകമാണ്‌ പേടിമാറ്റാം എന്ന ഈ പുസ്തകം .വിമാനം എന്ത്‌...എങ്ങിനെ...വിമാനത്തിന്‌ എത്ര ചക്രങ്ങള്‍ ഉണ്ടു..??വിമാനത്തിന്‍റെ ചിറകില്‍ എത്ര ബള്‍ബുണ്ടു..??വിമാനത്തിന്‌ ഡ്രൈവര്‍മാര്‍ എത്രാ..??വിമാനത്തിലെ ബാത്ത്‌റൂമുകള്‍ സ്‌ഥിതി ചെയുന്നത്‌ എവിടെ..??അങ്ങിനെ വിമാനത്തില്‍ കയറിയാല്‍ നിങ്ങളുടെ മനസ്സില്‍ ഉയരുന്ന നൂറ്‌,നൂറ്‌ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്ന പുസ്തകമാണ്‌ വിമാനയാത്ര സഹായി.ഒരു പുസ്തകം വാങ്ങുന്നവര്‍ക്ക്‌യാത്ര വേളയില്‍ മൂക്കിലും,ചെവിയിലും വെക്കാന്‍ പഞി ഫ്രീ.കൂ....കൂയ്....ഡ്രൈവറെ ആ മേഘദൂതില്‍ ഒന്ന്‌ ചവിട്ടണെ.....ഒരാളിറങ്ങാനുണ്ടു.

വഴിയോരകാഴ്ചകള്‍ - 1

ആവശ്യമുണ്ടു:
************
എന്‍റെ മൂന്ന് വയസുള്ള മകളെ കേരളത്തിലെ പ്രശതമായ ഒരു ട്ടീ വി ചാനലില്‍
പാടാനും,ഡാന്‍സ്സ് കളിക്കുവാനും ഉള്ള മല്‍സരത്തില്‍ തെരെഞടുത്തിരിക്കുന്നു.
അത് കാരണം എന്‍റെ മകളെ എത്രയും പെട്ടെന്ന് പാട്ടുപാടാനും ,ഡാന്‍സ്സ് കളിക്കാനും
പഠിപ്പിക്കാന്‍ യോഗ്യരായ അദ്ധ്യാപകരില്‍ നിന്നും അപേക്ഷകള്‍
ക്ഷണിക്കുന്നു.തക്കതായ പ്രതിഫലവും , കൂടാതെ കൈ നിറയെ സമ്മാനങ്ങളും കൊടുക്കുന്നതണ്‌.
മല്‍സരത്തില്‍ കുട്ടി കൈവരിക്കുന്ന നേട്ടങ്ങളില്‍ ,പ്രശസ്തിയില്‍ അദ്ധ്യാപകനും ഒരു പങ്ക്
ഉണ്ടായിരിക്കുന്നതാണ്‌. യോഗ്യര്‍ എന്ന് ഉറപ്പുള്ളവര്‍ ബന്ധപെടുക.വിലാസം.
അടിക്കുറിപ്പ്: എത്ര നന്നായി കുട്ടി ശോഭിച്ചാലും അവസാനം ഒരു യാചനയാണ്‌.
പ്ലീസ് എനിക്ക് വോട്ട് ചെയ്യണം , പ്രാര്‍ത്ഥിക്കണം എന്നൊക്കെ..
ഈ കൂട്ടത്തില്‍ ഞാന്‍ ഒന്ന് പറഞോട്ടെ....
ഇത് വായിച്ച് എനിക്കും നിങ്ങള്‍ വോട്ട് ചെയ്യണം പ്ലീസ്സ്....പ്ലീസ്സ്....
-----------------------------------------
കരയുന്ന മനസ്സ്................

********************

വീട്ടില്‍ നിറഞു നിന്ന സഹോദരിമാരുടെ എണ്ണം നീണ്ട എട്ട് വര്‍ഷം
എന്നെ ഒരു പ്രവാസിയാക്കി.കല്യാണം കഴിഞ് ഭാര്യയോടൊത്തുള്ള കുറഞ മാസങ്ങള്‍
ഭാഗ്യവാന്‍ സ്വന്തമായ് ഒരു കുഞു പിറന്നു എന്നു അറിയാം,
എങ്കിലും കാണാന്‍ കഴിഞില്ല പൊന്നുമകനെ. നിഷ്ചല ചിത്രങ്ങളില്‍ ഞാന്‍ കണ്ടു എന്‍റെ മകനെ.
ഒരിക്കല്‍ എല്ലം അവസാനിപ്പിച്ച് കൈയില്‍ സ്വന്തമായ് പ്രവാസജീവിതം സമ്മാനിച്ച് നല്‍കിയ
കഷണ്ടിയും , ഷുഗറും, പ്രഷറും..പിന്നെ കുറെ പേരറിയാത്ത രോഗങ്ങളും
വീടിന്‍റെ മുന്നില്‍ എത്തിയപ്പോല്‍ ...ചിത്രങ്ങളില്‍ കണ്ടു മറന്ന എന്‍റെ മകന്‍.
ഒരു പാടു വളര്‍ന്നിരിക്കുന്നു അവന്‍ , മകന്‍റെ കളിയും നോക്കി നിന്നു പോയ്.
എതോ ഒരപരിചിതനെ കണ്ട കുട്ടി അകത്തേക്ക് നോക്കി പറഞു...ഉമ്മാ....
ദാ പുറത്ത് ഒരു ഗസ്റ്റ് വന്നു നില്‍ക്കുന്നു.
അടിക്കുറിപ്പ്: കഥകള്‍ക്ക് ക്ഷമം ഇന്നു. എല്ലാരും പ്രവാസികളുടെ പിറെകെയാണ്‌.
-----------------------------------------------------
തനിയാവര്‍ത്തനം ...
******************

മുത്തശ്ശനെ വ്രദ്ധസദനത്തില്‍ കൊണ്ടാകി മടങ്ങുന്ന വഴിയില്‍
കൊചുമോന്‍ അവന്‍റെ പുസ്തകത്തില്‍ എന്തോ കുത്തി വരക്കുനതു കണ്ട് അച്ചന്‍ ചോദിച്ചു.
മോനെന്ത വരയ്കുന്നത് .....
നമ്മല്‍ മുത്തശ്ശനെ കൊണ്ടാകിയ വഴി വരകുകയാണ്‌ അച്ചാ...
ഹും മോന്‍ കുറെ വലുതാവുബോല്‍ മുത്തശ്ശനെ കാണാന്‍ ഒറ്റക്ക് വരാനാണ്‌ അല്ലേ....
അല്ല അച്ച .........
പിന്നെ.....
അച്ചനും വയസ്സാവുബോല്‍ മുത്തശ്ശനെ പോലെ സുഖിക്കാന്‍
ഇവിടെ കൊണ്ടു വന്ന് വിടാന്‍ വഴി മറക്കാതിരിക്കാനാണ്‌............
ആ അച്ചന്‌ പിന്നെ ഒന്നും ശബ്ദിക്കാന്‍ കഴിഞില്ല...
അടിക്കുറിപ്പ്: ഇന്ന് കുട്ടികള്‍ ച്ചോദിക്കുന്നു എന്താണ്‌ മുത്തശ്ശി കഥ...???